x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജിൽ ജീവനക്കാരനെ ഡോക്‌ട‌ർ മർദിച്ചെന്ന്

വെബ് ഡെസ്ക്
Published: August 12, 2026 03:31 AM IST | Updated: August 12, 2026 03:31 AM IST

പ്രതീകാത്മക ചിത്രം

ഗാന്ധിനഗർ: മെഡിക്കൽ കോളജ് അനസ്‌തേഷ്യ വിഭാഗം ഡോക്‌ടറായ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ജീവനക്കാരനെ ഡ്യൂട്ടി സമയത്ത് തടഞ്ഞുവയ്ക്കുകയും അസഭ്യം പറഞ്ഞു മർദിക്കുകയും ചെയ്തെന്നു പരാതി. ബയോ മെഡിക്കൽ വിഭാഗത്തിലെ ലിഫ്റ്റ് മെക്കാനിക് ജീവനക്കാരനായ വി. ലിജേഷാണ് പരാതിക്കാരൻ. ഇതു സംബന്ധിച്ച് കോളജ് പ്രിൻസിപ്പൾ, ഗാന്ധിനഗർ പോലീസ് എന്നിവർക്ക് പരാതി നൽകി.
ഇന്നലെ രാവിലെ 11.30ന് ശേഷമായിരുന്നു സംഭവം. സിറിഞ്ച് പമ്പ് തകരാറിലായതിനെത്തുടർന്ന് സർവീസ് എൻജിനിയറുമായി വരുമ്പോൾ എംസിസിയുവിന്‍റെ കോറിഡോറിൽ കടക്കവേ ഡോക്‌ടർ ലിജേഷിനെ ഡോറിൽ തടയുകയും അസഭ്യം പറഞ്ഞ് കൈക്കുപിടിച്ച് തിരിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഡ്യൂട്ടിസമയത്ത് അകാരണമായി തടഞ്ഞുവച്ച് മർദിക്കുകയും അസഭ്യം പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത ഡോക്‌ടർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. ഈ ഡോക്‌ടർക്കെതിരേ ഇതിനു മുമ്പും ചില ജീവനക്കാർ പരാതി കൊടുത്തിട്ടുണ്ടെന്നും എന്നാൽ, നാളിതുവരെ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും പറയുന്നു.

Tags : Nattuvishesham DistrictNews DeepikaNews medical college

Recent News

Corehub Up