x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കമാലിയുടെ സമഗ്രവികസന രൂപരേഖ മന്ത്രി റോജി എം. ജോണിന് സമര്‍പ്പിച്ചു


Published: July 10, 2026 05:34 AM IST | Updated: July 10, 2026 05:34 AM IST

അങ്കമാലി: മുനിസിപ്പൽ പൗരസമിതിയുടെ നേതൃത്വത്തിൽ അങ്കമാലിയുടെ സമഗ്ര വികസനത്തിന് നടപ്പാക്കേണ്ട വിവിധ പദ്ധതികൾ ഉൾപ്പെടുന്ന രൂപരേഖ സ്ഥലം എംഎൽഎ യും മന്ത്രിയുമായ റോജി എം. ജോണിന് സമര്‍പ്പിച്ചു.

കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന് ഡിപിആര്‍ തയാറാക്കുമ്പോള്‍ വിമാനത്തവളത്തില്‍ നിന്നും എന്‍എച്ച് വഴി അങ്കമാലിയിലേക്ക് നീട്ടണമെന്ന പൊതുജന ആവശ്യത്തെ അംഗീകരിക്കണം,ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബൈപാസ്/ഫ്‌ളൈ ഓവര്‍ പദ്ധതികള്‍ സഫലമാക്കണം, താലൂക്ക് ആശുപത്രിയുടെ ഗ്രേഡ് ഉയര്‍ത്തണം, അങ്കമാലിയെ താലൂക്കായി ഉയര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയതാണ് സമഗ്രവികസന രൂപരേഖ.

അപകട മേഖലയായ അങ്കമാലി ബാങ്ക് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്നും സമീപത്തുള്ള എന്‍എച്ചിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പഴയ എന്‍എച്ച് ഗതാഗത യോഗ്യമാക്കി ഇവിടെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും അങ്കമാലിയെ മാലിന്യമുക്ത നഗരമാക്കി മാറ്റി നഗര സൗന്ദര്യവല്‍ക്കരണം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും രൂപരേഖയിൽ ആവശ്യപ്പെടുന്നു.

കരയാംപറമ്പ് പഴയപാലം ബലപ്പെടുത്തി മൂക്കന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തടസമില്ലാതെ അങ്കമാലിയിലേക്ക് വരുവാനുള്ള സൗകര്യം ഒരുക്കുക, തെരുവ് നായ് ശല്യം കുറയ്ക്കുന്നതിന് എബിസി സെന്‍റര്‍ സ്ഥാപിക്കുക, ടി.ബി. ജംഗ്ഷനില്‍ ട്രാഫിക്സിഗ്നല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും രൂപരേഖയിലുണ്ട്.

പൗരസമിതി ഭാരവാഹികളായ രാജു പാറയ്ക്കല്‍, നൈജോ പാറേക്കാട്ടില്‍ അഡ്വ. ആല്‍ബര്‍ട്ട് ജോസഫ്, വിന്‍സെന്‍റ് പൈനാടത്ത്, മാര്‍ട്ടിന്‍ തെറ്റയില്‍, സജാത് വര്‍ഗീസ്, ഇ. സി. ശ്രീകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രൂപരേഖ മന്ത്രിക്ക് കൈമാറിയത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up