രവീന്ദ്രന് മാസ്റ്റര്‍ സ്മാരക മന്ദിരത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീവി വിലയിരുത്തുന്നു. വൈസ് പ
കുളത്തൂപ്പുഴ: സംഗീത സംവിധായകൻ രവീന്ദ്രന് മാസ്റ്ററുടെ ഓര്‍മയ്ക്കായി കുളത്തൂപ്പുഴ കല്ലടയാറിന്റെ തീരത്ത് നിര്‍മിക്കുന്ന സ്മാരകത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സ്മാരക മന്ദിരം നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാനായില്ല. ഇതേ തുടര്‍ന്ന് കുളത്തൂപ്പുഴ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കുളത്തൂപ്പുഴ പഞ്ചായത്ത് 70 ലക്ഷം ചെലവഴിച്ചാണ് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യഘട്ട നിര്‍മാണത്തിനുശേഷം ഫണ്ടിന്റെ കുറവും സാങ്കേതിക തടസങ്ങളും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്നു. രവീന്ദ്രന് മാഷ് സ്മാരകം പൂര്‍ത്തിയാകുന്നതോടെ സാംസ്കാരിക ടൂറിസം സാധ്യതകള്‍ക്ക് ഉണര്‍വേകുമെന്ന് സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍ പറഞ്ഞു.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സൈനബ ബീവി, വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം സുഭിലാഷ് കുമാര്‍, സെക്രട്ടറി അനിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ഷബ്നാ അന്‍വര്‍, എ.എസ്. നിസാം, ഷണ്മുഖന്പിള്ള,
ലിസി ജോബി, വിദ്യ, അനിലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. 2027 ജൂണില്‍ പണികള്‍ പൂര്‍ത്തീകരിച്ച് രവീന്ദ്രന് മാസ്റ്ററുടെ സ്മാരകം തുറന്നു നല്‍കുമെന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Tags : Local News Nattuvishesham Kollam