പ്രതീകാത്മക ചിത്രം
അടൂർ: കടയിൽനിന്നു സാധനങ്ങൾ കടം വാങ്ങിയ ഇനത്തിൽ പണം തിരികെ ചോദിച്ചതിൽ പ്രകോപിതനായ ആൾ വയോധികരായ ദമ്പതികളേയും ഓട്ടിസം ബാധിച്ച കുട്ടിയേയും വീടുകയറി മർദിച്ചതായി പരാതി.
അടൂർ പന്നിവിഴ പുത്തൻചന്ത മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ (70), റസിയ ബീവി (65), ഓട്ടിസം ബാധിച്ച ഇവരുടെ കൊച്ചുമകൻ അൻസബത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുമേഷിനെതിരേ പോലീസ് കേസെടുത്തു.
വീടിനോടു ചേർന്ന വ്യാപാര സ്ഥാപനത്തിൽനിന്ന് രണ്ടു വർഷമായി പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 7,000 രൂപ സുമേഷ് നൽകാനുണ്ടായിരുന്നു.
ഇതു ചോദിച്ചതാണ് തർക്കത്തിനു കാരണമെന്നാണ് ആക്രമണത്തിന് ഇരയായവർ പറയുന്നത്. സുമേഷിനെതിരേ അടൂർ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണ
Tags : Nattuvishesham LocalNews