x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരഗ്രാമം പദ്ധതിയെച്ചൊല്ലി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷകര്‍

വെബ് ഡെസ്ക്
Published: July 18, 2026 11:52 PM IST | Updated: July 18, 2026 11:52 PM IST

കേരഗ്രാമം

പദ്ധതി കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി

കരുവാരകുണ്ട്: കൃഷി വകുപ്പ് നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനുമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയെച്ചൊല്ലി കരുവാരകുണ്ടില്‍ വിലനിര്‍ണയ വിവാദം. പദ്ധതിയുടെ ഭാഗമായി കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്ന ചില കാര്‍ഷികോത്പന്നങ്ങളുടെ വില വിപണി വിലയേക്കാള്‍ കൂടുതലാണെന്ന ആരോപണമാണ് വിവാദത്തിന് കാരണം.

ശാസ്ത്രീയ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക, തെങ്ങുകളുടെ പുനരുദ്ധാരണം, ഇടവിള കൃഷി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവ ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വളങ്ങളുടെ വില സംബന്ധിച്ച് കര്‍ഷകരിലും രാഷ്‌ട്രീയ സംഘടനകളിലും പ്രതിഷേധമുയരുകയാണ്. മെഗ്‌നീഷ്യം സള്‍ഫേറ്റിന് വിപണി വില കിലോക്ക് 28 രൂപയോളമാണ്. അതേസമയം കേരഗ്രാമം പദ്ധതിയില്‍ വില 56 രൂപയും. കുമ്മായം 10 കിലോക്ക് വിപണി വില 180 രൂപയും 280 രൂപ കേരഗ്രാമം പദ്ധതിയില്‍ ഈടാക്കുന്നതായാണ് ആരോപണം.

ജൈവവളത്തിന് 50 കിലോക്ക് 380 രൂപയാണെന്നിരിക്കെ കേരളഗ്രാമത്തില്‍ 30 കിലോക്ക് 390 രൂപ ഈടാക്കുന്നതായാണ് ആക്ഷേപം.

പദ്ധതിയില്‍ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും ഉയര്‍ന്ന അടിസ്ഥാനവില നിശ്ചയിച്ചാല്‍ അതിന്‍റെ യഥാര്‍ഥ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഈയൊരു സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍, വിതരണ കമ്പനികളുടെ തെരഞ്ഞെടുപ്പ്, വിലനിര്‍ണയ മാനദണ്ഡങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

എന്നാല്‍ കൃഷിവകുപ്പ് അധികൃതര്‍ ഈ ആരോപണങ്ങളില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതുപണം ചെലവഴിച്ച് നടപ്പാക്കുന്ന സബ്സിഡി പദ്ധതികള്‍ കര്‍ഷകര്‍ക്ക് യഥാര്‍ഥ പ്രയോജനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വതന്ത്രവും സുതാര്യവുമായ പരിശോധന അനിവാര്യമാണെന്നാണ് കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.

Tags : Nattuvishesham District News

Recent News

Corehub Up