തൃശൂർ: മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട 65 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയതായി മേയറുടെ അധ്യക്ഷതയിൽചേർന്ന വിലയിരുത്തൽ യോഗം. 234 പ്രവൃത്തികളാണ് എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കിയത്.
മഴക്കാലം ആരംഭിക്കുന്പോൾ ദുരന്തനിവാരണ കൺട്രോൾ റൂം പ്രവർത്തനങ്ങൾക്കായി എൻജിനീയറിംഗ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയും 24 മണിക്കൂറും സേവനത്തിനായി സജ്ജമാക്കും. പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി.
സ്കൂളുകൾ തുറക്കുന്ന സാ ഹചര്യത്തിൽ അപകടകരമായ മരങ്ങൾ വെട്ടിമാറ്റാനും സ്കൂൾ പരിസരം വൃത്തിയാക്കാനും എൻജിനീയറിംഗ്, ആരോഗ്യ വിഭാഗം ജീവനക്കാർക്കു നിർദേശം നല്കി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാനും നിർദേശം നൽകും. ഡിവിഷൻതലത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താനും യോഗം തീരുമാനിച്ചു.
Tags : Corporation nattuvishesham local news