x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം

വെബ് ഡെസ്ക്
Published: July 27, 2026 04:22 AM IST | Updated: July 27, 2026 04:22 AM IST

റെയിൽവേ മന്ത്രിക്കു നിവേദനം നൽകി

കൊരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷന്‍റെ വികസനപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്‍റ് കമ്മിറ്റി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നൽകി.

2010ലും 2016ലും റെയിൽവേ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു നിവേദനം സമർപ്പിച്ചത്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടു വർഷങ്ങളായി ആവശ്യപ്പെടുന്ന വിവിധ പദ്ധതികൾ ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി.

കാലപ്പഴക്കവും കേടുപാടുകളും നേരിടുന്ന സ്റ്റേഷൻ കെട്ടിടം പുനർനിർമിക്കണം. സ്റ്റേഷനിലെ ഇരുഭാഗത്തുമുള്ള പ്ലാറ്റ്ഫോമുകളിൽ നിർമാണം ആരംഭിച്ചിട്ടുള്ള കാത്തിരിപ്പുഷെഡുകളും മിനി വെയിറ്റിംഗ് ഷെഡുകളും എത്രയും വേഗം പൂർത്തിയാക്കണം. അടച്ചുപൂട്ടിയ ലെവൽ ക്രോസിംഗിനു പകരം അണ്ടർബ്രിഡ്ജ് നിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് കാലത്തിനുമുന്പ് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്ന കോട്ടയം - നിലന്പൂർ, നിലന്പൂർ - കോട്ടയം, ഗുരുവായൂർ-മധുര ട്രെയിനുകൾക്കു വീണ്ടും സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനത്തിന്‍റെ പകർപ്പ് റെയിൽവേ ബോർഡ് ചെയർമാൻ, സതേണ്‍ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്കും കൈമാറിയതായി കമ്മിറ്റി സെക്രട്ടറി വി.എം. വാസു അറിയിച്ചു.

Tags : Nattuvishesham DistrictNews DeepikaNews Railway Station

Recent News

Corehub Up