x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഎല്‍എയെ കാത്ത് മൂന്നാറിലെ വികസന പദ്ധതികള്‍


Published: May 10, 2026 05:43 AM IST | Updated: May 10, 2026 05:43 AM IST

മൂന്നാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംഎല്‍എ എഫ്. രാജയ്ക്ക് മണ്ഡലത്തിലുടനീളം അടിയന്തര പ്രാധാന്യത്തോടെ ചെയ്തുതീര്‍ക്കാനുള്ളത് നിരവധി ജനകീയ ആവശ്യങ്ങള്‍. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും അല്ലാത്തതുമായുള്ള നിരവധി പ്രശ്‌നങ്ങളാണ് പുതിയ എംഎല്‍എയെ കാത്തിരിക്കുന്നത്.

തോട്ടം, മലയോര, കാര്‍ഷിക, ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ എംഎൽഎ സജീവമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ മൂന്നാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഗതാഗതക്കുരുക്കാണ്. സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്ന സ്ഥിതിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ മൂന്നാറിൽ ഫ്‌ളൈഓവര്‍ നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം.

2018ല്‍  ആരംഭിച്ച പദ്ധതിയില്‍ രണ്ടു മേല്‍പാലങ്ങളാണ് നിര്‍മിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ 63 കോടി രൂപയും അനുവദിച്ചിരുന്നു. മണ്ണുപരിശോധന അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടും നിര്‍മാണം തുടങ്ങിയിട്ടില്ല.

ഈ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്നാര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി നിര്‍മാണമാണ് ജനങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. ഭരണാനുമതി ലഭിച്ചിട്ടും തുടക്കം കുറിക്കാനാവാത്ത പദ്ധതി പൂര്‍ത്തിയായാല്‍ തോട്ടം മേഖലയിലെ പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകും. 63 കോടിയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും മൂന്നാറില്‍ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങളുള്ള ബസ്‌സ്റ്റാൻഡ് ഇന്നും സ്വപ്‌നം മാത്രമാണ്. ഇതിനുള്ള നടപടി ആരംഭിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മൂന്നാറിലെ ബസ്‌ സ്റ്റാൻഡും ഉള്‍പ്പെടുന്നതിനാല്‍ പുതിയ എംഎല്‍എയുടെ ശ്രമഫലമായി മൂന്നാറിന്‍റെ കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയാണ് ദേവികുളത്തിനുള്ളത്.

എസ്‌റ്റേറ്റ് പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാനും നപടിവേണം.ആദിവാസി മേഖലകളില്‍ റോഡ്, തെരുവുവിളക്ക് എന്നിവയ്ക്കും അടിയന്തര ഇടപെടല്‍ ആവശ്യമാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മൂന്നാറില്‍ എത്തുന്ന നൂറു കണക്കിന് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം, മാലിന്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതി, തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള തടസം നീക്കുന്നതിനുള്ള ഇടപെടല്‍ എന്നിവയെല്ലാമാണ് ഇവിടത്തുകാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

 

Tags : nattu vishesham Development projects

Recent News

Corehub Up