x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്താംതരം തുല്യത പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്ക്
Published: July 25, 2026 01:06 AM IST | Updated: July 25, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: പഠിക്കാന്‍ പ്രായം തടസമെന്ന് കരുതി ആരും മാറിനില്‍ക്കേണ്ടതില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മുഴുവന്‍ പേര്‍ക്കും പത്താംതരം വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സമഗ്രതുല്യതാ പരിപാടിയാണ് പത്തേമാരി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകും. പത്താംതരം തുല്യതാകോഴ്‌സിലേക്ക് ചേരാനുള്ള ഫീസ് തുക തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു പഠിതാവിന് 1950 രൂപയാണ് ഫീസ്. പഞ്ചായത്തുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കളുടെ ഫീസിനത്തില്‍ 500 രൂപ ജില്ലാ പഞ്ചായത്ത് നല്‍കും. പഞ്ചായത്തുകള്‍ ഒരു പഠിതാവിന് 1450 രൂപ പ്രകാരം ചെലവഴിച്ചാല്‍ മതിയാകും. ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ആദ്യഘട്ടത്തില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭകള്‍ തനതായി പദ്ധതി ഏറ്റെടുക്കും.

50 വയസിന് താഴെയുള്ളവര്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പ്രായമുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. മൂന്നുവര്‍ഷം കൊണ്ട് ജില്ലയിലെ 50 വയസില്‍ താഴെയുള്ള മുഴുവന്‍ പേരെയും പത്താംതരം വിജയിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കുടുംബശ്രീ, ആശ, ഹരിതകര്‍മസേന, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതതു പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ സമ്പര്‍ക്ക പഠനക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ചകളില്‍ മാത്രമാകും ക്ലാസ്. ഓണ്‍ലൈന്‍ വഴിയും ക്ലാസുകള്‍ ഉണ്ടാകും. സാക്ഷരതാപ്രേരക്മാര്‍ വഴി തുല്യതാ കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

അടുത്ത രജിസ്‌ട്രേഷന്‍ കാലയളവില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ച്, വിപുലമായ പ്രചരണ പരിപാടികളോടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews District Panchayat

Recent News

Corehub Up