പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിയെയും ഒന്നര വയസുള്ള കുഞ്ഞിനെയും മർദിച്ചെന്ന പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ശ്രീകാര്യം പോലീസ് കേസെടുത്തു. പൗഡികോണം പനവിള സ്വദേശി ഷൈജു (40), മാതാവ് തങ്കമണി (62) എന്നിവർക്കെതിരേയാണ് കേസ്. ചെമ്പഴന്തി ശോഭാ ഭവനിൽ അശ്വതി (32) യ്ക്കാണ് പരിക്കേറ്റത്.
വിവാഹസമയത്തു നൽകിയ ആഭരണങ്ങളും രണ്ടു ലക്ഷം രൂപയും പോരെന്നു പറഞ്ഞു മാതാവിന്റെ അനുമതിയോടെ ഷൈജു നിരന്തരം അശ്വതി മർദിക്കുകയായിരുന്നു എന്നാണു പരാത്രി. പീഡനം സഹിക്കാനാവാതെ കഴിഞ്ഞ ജൂലൈ 27ന് അശ്വതി കുഞ്ഞുമായി സ്വന്തം കുടുംബവീട്ടിലേക്ക് മാറിത്താമസിച്ചു. അന്നുതന്നെ വീട്ടിലെത്തിയ ഷൈജു കുഞ്ഞിനെ എടുത്തുകൊണ്ടുപോയിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുഞ്ഞിനെ തിരികെ വാങ്ങാനായി അമ്മയോടൊപ്പം ഭർതൃവീട്ടിലെത്തിയ അശ്വതിയെ ഷൈജുവും മാതാവും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
Tags : NattuVishasham DistrictNews