തൃശൂർ: കോടതി നിർദേശപ്രകാരം റവന്യൂവകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു.
2003ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതിനിർദേശത്തെത്തുടർന്ന് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചത്. മക്കൾ പ്രായപൂർത്തിയാകുന്നതുവരെ സൂക്ഷിക്കാനാണ് കോടതി ഏൽപ്പിച്ചത്. പ്രായപൂർത്തിയായശേഷം മക്കൾ ആഭരണങ്ങൾ തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണത്തിനുപകരം മുക്കുപണ്ടമാണ് ആർഡിഒ ഓഫീസിൽനിന്നു ലഭിച്ചതെന്നാണ് പരാതി.
Tags : nattu vishesham fake gold RDO office