x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏലംപാടി ജലപദ്ധതി നടപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്

വെബ് ഡെസ്ക്
Published: July 14, 2026 03:28 AM IST | Updated: July 14, 2026 03:28 AM IST

പ്രതീകാത്മക ചിത്രം

നെന്മാറ: നെല്ലിയാമ്പതിയില്‍നിന്ന് പോത്തുണ്ടി അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന ഏലംപാടി പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു കത്തോലിക്ക കോൺഗ്രസ് നെന്മാറ യൂണിറ്റ് ആവശ്യപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയിട്ടും തുടർന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നു സംഘടന ചൂണ്ടിക്കാട്ടി.

നെല്ലിയാമ്പതി മലനിരകളിൽ നിന്നുത്ഭവിക്കുന്ന നൂറടിപ്പുഴ ഏലംപാടിയിലൂടെ ഒഴുകി പിന്നീട് കാരപ്പാറ പുഴയിലൂടെ ചാലക്കുടി പുഴയിലേക്കാണ് ഇപ്പോൾ പതിക്കുന്നത്. വേനൽക്കാലത്തുപോലും മികച്ച നീരൊഴുക്കുള്ള ഈ ജലസ്രോതസിനെ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് ഏലംപാടിക്ക് സമീപം തടയണ നിർമിച്ച് കേശവൻപാറ വഴി കമ്പിപ്പാലം കടത്തി പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി തയാറാക്കിയത്.

പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി മുൻ എംഎൽഎ കെ. ബാബുവിന്‍റെ നേതൃത്വത്തിലും ജലവിഭവ വകുപ്പിലെ എൻജിനീയർമാരുടെ സംഘവും പ്രദേശത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. ഏലംപാടിയിൽ തടയണ നിർമിച്ച് വനംവകുപ്പിന്‍റെ അനുമതിയോടെ ടണൽ സംവിധാനത്തിലൂടെ കമ്പിപ്പാലത്തേക്കു വെള്ളമെത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഘടകം.
വേനൽക്കാലത്തും നൂറടിപ്പുഴയിൽ ആവശ്യത്തിന് ജലലഭ്യതയുള്ളതിനാൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ പോത്തുണ്ടി അണക്കെട്ടിലേക്ക് അധികജലം എത്തിക്കാൻ കഴിയുമെന്ന് പ്രാഥമിക പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഇതിലൂടെ അണക്കെട്ടിൽനിന്ന് ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളത്തിനു ആനുപാതികമായി നെല്ലിയാമ്പതിയിൽനിന്നുള്ള ജലവും ലഭ്യമാകുകയും ജലലഭ്യത കൂടുതൽ സ്ഥിരതയാർജിക്കുകയും ചെയ്യും.

പദ്ധതി യാഥാർഥ്യമായാൽ ആയക്കെട്ട് പ്രദേശങ്ങളിലെ കൃഷിക്ക് വലിയ ആശ്വാസമാകുമെന്നു കത്തോലിക്ക കോൺഗ്രസ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് പച്ചക്കറി കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും വരൾച്ചക്കാലത്ത് കർഷകർ നേരിടുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനും ഇതുസഹായകരമാകും. കൂടാതെ പോത്തുണ്ടി അണക്കെട്ടിനെ ആശ്രയിച്ചുള്ള സമഗ്ര കുടിവെള്ള പദ്ധതികൾക്കും പദ്ധതി കൂടുതൽ കരുത്തേകുമെന്നും സംഘടന വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനവും വേനൽക്കാല ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രദേശത്തിന്റെ ദീർഘകാല ജലസുരക്ഷ ഉറപ്പാക്കാൻ ഏലംപാടി പദ്ധതി അതിവേഗം പുനരുജ്ജീവിപ്പിച്ച് നടപ്പാ്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് നെന്മാറ യൂണിറ്റ് ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ജോജി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സാനി കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സുജി ഇടയിലത്തുണ്ടിയിൽ, ജോസ് കുട്ടി ചെറുപറമ്പിൽ, ജോൺസൺ ചെറുപറമ്പിൽ, ജിനി ജോസുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Tags : Nattuvishesham Local News Water Catholic Congress

Recent News

Corehub Up