x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനംവകുപ്പിന് വെല്ലുവിളിയായി അരപ്പറ്റ, എലവയല്‍ പ്രദേശത്തെ ആനഭീതി

വെബ് ഡെസ്ക്
Published: July 27, 2026 04:05 AM IST | Updated: July 27, 2026 04:05 AM IST

അരപ്പറ്റ ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകള്‍.

വൈത്തിരി: അരപ്പറ്റ, എലവയല്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നത് ജനജീവിതത്തെയും കാര്‍ഷിക മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്.ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും നിരന്തരമായി കാട്ടാനക്കൂട്ടങ്ങള്‍ ഇറങ്ങുന്നത് പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. പുലര്‍ച്ചെയും രാത്രി സമയങ്ങളിലും ആനകള്‍ പ്രധാന റോഡുകളിലേക്കും തോട്ടങ്ങളിലേക്കും ഇറങ്ങുന്നത് ദിവസേന ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികള്‍ക്കും പ്രദേശവാസികളായ മറ്റ് യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു.

കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നത് കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കാട്ടിലേക്ക് തുരത്തുന്ന ആനകള്‍ മണിക്കൂറുകള്‍ക്കകം വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തുന്നത് വനംവകുപ്പിനും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. നിലവിലെ പശ്ചാത്തലത്തില്‍ പ്രദേശവാസികളും രാത്രികാല യാത്രക്കാരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുലര്‍ച്ചെയും രാത്രി സമയങ്ങളിലും കാട്ടുപാതകളിലൂടെയുള്ള ഇരുചക്രവാഹന യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ രാത്രിയില്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ ആവശ്യത്തിന് വെളിച്ചം കരുതുകയും ബഹളമുണ്ടാക്കി മനുഷ്യരുടെ സാന്നിധ്യം മുന്‍കൂട്ടി വ്യക്തമാക്കുകയും ചെയ്യേണ്ടതാണ്.

പ്രദേശത്ത് എവിടെയെങ്കിലും കാട്ടാനകളുടെ സാന്നിധ്യമോ ചലനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിലോ പ്രാദേശിക ജനപ്രതിനിധികളെയോ വിവരമറിയിക്കണമെന്നും ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ നടപടികളും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും വനംവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up