x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരം കയറ്റിയ ലോറി മറിഞ്ഞ് വീട് തകര്‍ന്ന കുടുംബം ദുരിതത്തില്‍


Published: July 3, 2026 05:57 AM IST | Updated: July 3, 2026 05:57 AM IST

ഇരുളം ചുണ്ടക്കൊല്ലിയില്‍ വീടിന് മുകളിലേ്ക് തടിലോറി മറിഞ്ഞ നിലയില്‍(ഫയല്‍).

കല്‍പ്പറ്റ: മരം കയറ്റിയ ലോറി മറിഞ്ഞ് വീട് തകര്‍ന്ന കുടുംബം ദുരിതത്തില്‍. ഇരുളം ചുണ്ടക്കൊല്ലി പറയക്കോണം അനിലും കുടുംബവുമാണ് വിഷമത്തില്‍.
വീട് നന്നാക്കുന്നതിന് ലോറി ഉടമ പണം നല്‍കാത്തതാണ് ഇവരെ വലയ്ക്കുന്നത്. കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ പൂതാടി പഞ്ചായത്തിലെ രണ്ട് മെംബര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വീടിന്‍റെ അറ്റകുറ്റപ്പണിക്ക് 2.35 ലക്ഷം രൂപ നല്‍കാമെന്ന് മുട്ടില്‍ വാര്യാട് സ്വദേശിയായ ലോറി ഉടമ അറിയിച്ചത്. എന്നാല്‍ വീട് അറ്റകുറ്റപ്പണി കരാറെടുത്തയാള്‍ക്ക് 30,000 രൂപ മാത്രമാണ് ലോറി ഉടമ ലഭ്യമാക്കിയത്. ഈ തുക തീര്‍ത്തും അപര്യാപ്തമായതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ കരാറുകാരന്‍ തയാറായില്ല.

മേയ് 18ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തടിലോറി വീടിനു മുകളിലേക്ക് മറിഞ്ഞത്. ഈ സമയം അനിലിന്‍റെ രണ്ട് മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

ലോറി പതിച്ച് വീട്ടിലുണ്ടായിരുന്ന രണ്ട് അലമാര, കട്ടില്‍, ഫ്രിഡ്ജ് എന്നിവയും തകര്‍ന്നു. ലോഡ് കയറ്റി നിര്‍ത്തിയിട്ട ലോറി ഏകദേശം എട്ടടി ഉയരത്തില്‍നിന്നാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്.

റോഡിലെ മണ്ണിളക്കമാണ് അപകടത്തിന് ഇടയാക്കിയത്. അന്നു വൈകുന്നേരം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വീട് വാസയോഗ്യമാക്കുന്നതിന് പണം ലഭ്യമാക്കുമെന്ന് ലോറി ഉടമ സമ്മതിച്ചത്. രാത്രി ക്രെയിന്‍ സഹായത്തോടെ കയറ്റിയ ലോറി ഉടമ കൊണ്ടുപോയി. വാഹനത്തില്‍ ഉണ്ടായിരുന്ന തടിയും ലക്ഷ്യ സ്ഥാനത്ത് എത്തി.

കൂലിപ്പണിക്കാരായ അനിലും ഭാര്യയും ജീവിതസമ്പാദ്യം അത്രയും ചെലവഴിച്ച് 20 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് വീട്. ഇത് തകര്‍ന്ന ദിവസം മുതല്‍ കുടുംബം ചുണ്ടക്കൊല്ലിയില്‍ വാടക വീട്ടിലാണ് താമസം. വീട്ടുവാടകയ്ക്കും ഇവര്‍ കഷ്ടപ്പെടുകയാണ്.

വീട് നന്നാക്കുന്നതിന് പണം ലഭ്യമാക്കാത്തിനെക്കുറിച്ച് പഞ്ചായത്ത് മെംബര്‍മാര്‍ മുഖേന ചോദിക്കുമ്പോല്‍ ലോറി ഉടമ മുട്ടുന്യായങ്ങളാണ് പറയുന്നതെന്ന് അനില്‍ പറഞ്ഞു. ലോറി ഉടമയുടെ വിശ്വാസവഞ്ചനയ്‌ക്കെതിരേ പാരാതിയുമായി കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണുണ്ടായത്.

വിഷയത്തില്‍ ഇടപെട്ട പഞ്ചായത്ത് മെംബര്‍മാരും വീടിന്‍റെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുന്നതില്‍ ഉത്സാഹം കാട്ടാത്ത സ്ഥിതിയാണ്. നീതി തേടി ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി നല്‍കിയതായി അനില്‍ പറഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up