x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിഷേധത്തിന് ഒരുങ്ങി കര്‍ഷകരും പ്രദേശവാസികളും

വെബ് ഡെസ്ക്
Published: August 12, 2026 01:28 AM IST | Updated: August 12, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ദുര്‍ബല മേഖലയാക്കിയതിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങി കര്‍ഷകരും പ്രദേശവാസികളും. പഞ്ചായത്തില്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ കുളത്തൂപ്പുഴ, തിങ്കള്‍ കരിക്കം വില്ലേജില്‍പ്പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പശ്ചിമഘട്ട മലനിരകളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദുര്‍ബല മേഖലകളും അവക്കു ചുറ്റുമുള്ള സംരക്ഷിത മേഖലയും സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രായലം കരടുവിജ്ഞാപനം
പ്രസിദ്ധീകരിച്ചിരുന്നു. ഈ കരടുവിജ്ഞാപനത്തിലാണ് കുളത്തൂപ്പുഴ പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലെ ജനവാസ മേഖലകള്‍ ഉള്‍പ്പെട്ടത്. തോട്ടം മേഖലകളും ആരാധന ആലയങ്ങളും കാര്‍ഷിക മേഖലകളും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരേ ജനരോഷം ശക്തമാകുകയാണ്. പഞ്ചായത്തിന്‍റെ 90 ശതമാനം പ്രദേശങ്ങളും കരടു പട്ടിക പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശത്തിലും സംരക്ഷിത മേഖലയിലും ഉള്‍പ്പെട്ടിരിക്കുകയാണ്.

ജനവാസ മേഖലകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ മുന്‍ സര്‍ക്കാര്‍ നിയോഗിക്കുകയും നിര്‍ദേശങ്ങളടങ്ങിയ നിവേദനം കേന്ദ്ര സര്‍ക്കാരിനും പരിസ്ഥിതി മന്ത്രാലയത്തിനും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതനുസരിച്ച് അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതമാര്‍ഗങ്ങളെയും നിത്യജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും സ്വന്തംഭൂമിയില്‍ യാതൊരുവിധത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ കൈമാറ്റമോ നടത്താന്‍ കഴിയാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും.

ഇതു പ്രതിരോധിക്കാനാണ് കുളത്തൂപ്പുഴ നിവാസികള്‍ തണല്‍ കൂട്ടായ്മ രൂപീകരിച്ചത്. പ്രദേശത്തെ ജനവാസ മേഖലകളും കൃഷി ഭൂമികള്‍, തോട്ടം മേഖലകള്‍ എന്നിവ കരടു പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും പൊതുജനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍, ഭവനനിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കൂട്ടായ്മയുടെ നേതൃത്വത്തില്‍ സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കി.
ഇതു സംബന്ധിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനും എംപിക്കും നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കുളത്തൂപ്പുഴ വൈഎംസിഎ ഓഡറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ തണല്‍ കൂട്ടായ്മ ഭാരവാഹികളായ പി. സഹദേവന്‍, മനോജ്. ജി. നായര്‍, സുധീര്‍ അലിഫ്, അന്‍സാര്‍ നാഗൂര്‍, കെ. ജോണി, ജയപ്രകാശ് തുടങ്ങിയവര്‍ അറിയിച്ചു.

Tags : Nattuvishesham DistrictNews DeepikaNews Farmers

Recent News

Corehub Up