രിസാന ഫാത്തിമ പച്ചക്കറി കിറ്റുകൾ സ്കൂളിലെ പാചകജീവനക്കാരെ ഏൽപ്പിക്കുന്നു.
മുരുക്കുംപുഴ : കഴിഞ്ഞദിവസം വെയിലൂർ ഗവ. ഹൈസ്കൂളിലെ സ്കൂൾ അസംബ്ലിയിൽ പുതിയ ഹെഡ്മിസ്ട്രസ് ഷീന ടീച്ചർ കുട്ടികളോട് പറഞ്ഞു - ജന്മദിനത്തിൽ മിഠായി കൊണ്ടുവരേണ്ട, പച്ചക്കറി കിറ്റ് കൊണ്ടുവന്നാൽ എല്ലാ കുട്ടികൾക്കും സന്തോഷമാകും എന്ന്. ഒന്നാം ക്ലാസുകാരി രിസാന ഫാത്തിമയുടെ ജന്മദിനം ഇന്നായിരുന്നു. റിസാന ഇന്നലെത്തന്നെ മാതാപിതാക്കളോട് പറഞ്ഞിരുന്നു നാളെ തനിക്ക് സ്കൂളിൽ കൊണ്ടുപോകാൻ പച്ചക്കറി കിറ്റ് വേണമെന്ന്.
ഇന്ന് രിസാന ഫാത്തിമയും പിതാവും കൂടി സ്കൂൾ പാചകപ്പുരയിലെ പാചക ജീവനക്കാരായ ശോശാമ്മയുടെയും പ്രസന്നയുടെയും കൈകളിൽ രണ്ട് പച്ചക്കറി കിറ്റുകൾ എത്തിച്ചു . ഇന്ന് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ ഈ പച്ചക്കറിക്കറ്റുകളിൽ നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിച്ചത്.
സ്കൂൾ അസംബ്ലിയിലും സ്കൂൾ ഗ്രൂപ്പുകളിലും രിസാന ഫാത്തിമ പച്ചക്കറി കിറ്റ് കൊണ്ടുവന്ന കാര്യം ഹെഡ്മിസ്ട്രസ് അറിയിക്കുകയും ചെയ്തു. റിസാന ഫാത്തിമയുടെത് മാതൃകാപരമായ പ്രവർത്തിയാണെന്ന് ഹെഡ്മിസ്ട്രസ് എ. ഷീനയും ക്ലാസ് ടീച്ചർ ധനലക്ഷ്മിയും പറഞ്ഞു .
Tags : Nattuvishesham LocalNews