x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളപ്പൊക്കബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി

വെബ് ഡെസ്ക്
Published: August 2, 2026 10:52 PM IST | Updated: August 2, 2026 10:52 PM IST

വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.

എടത്വ: തലവടി പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജനപ്രതിനിധികള്‍, പോലീസ്, അഗ്‌നിരക്ഷാസേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധിപ്പെരെ വെള്ളം കയറിയ വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. നെഞ്ചുവേദനയെത്തു ടര്‍ന്ന് അവശനിലയിലായ ഒരാളെ എടത്വ എസ്ഐ റിജോയുടെ നേതൃത്വത്തില്‍ സാഹസികമായി വെള്ളത്തിലൂടെ പോലീസ് ജീപ്പില്‍ എത്തിച്ച് നീരേറ്റുപുറത്തേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്‍റെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

കുതിരച്ചാല്‍കുന്നുമ്മാടി പ്രദേശത്തെ വെള്ളം കയറിയ വീടുകളില്‍ നിന്ന് അഗ്‌നിരക്ഷാസേനയുടെ ബോട്ടില്‍ ഓമന, ആര്‍ദ്ര, ആദിത്യന്‍, സുലക്ഷണ, അനുമോള്‍, സനല്‍ എന്നിവരെ സുരക്ഷിതമായി ഒഴിപ്പിച്ച് നീരേറ്റുപുറത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Tags : Nattuvishesham Districtnews Flood victims

Recent News

Corehub Up