നെയ്യാറ്റിന്‍കര : കെഎസ്ആര്‍ടിസി ബസുകള്‍ നിരന്തരം അപകടത്തില്‍പെടുന്നതും ജീവനുകള്‍ പൊലിയുന്നതും ഗൗരവമായി കാണണമെന്ന ആവശ്യം ശക്തം. കാട്ടാക്കടയ്ക്കു സമീപം പൊട്ടന്‍കാവില്‍ ബസിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചതാണ് പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്കു പരിക്ക് പറ്റിയെങ്കിലും ജീവഹത്യ സംഭവിക്കാതിരുന്നതു ഭാഗ്യമെന്നു നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
കാരക്കോണം ജംഗ്ഷനില്‍ സ്കൂള്‍ ബസുമായി കെഎസ്ആര്‍ടിസി ബസ് കൂട്ടിയിടിച്ചത് ഇക്കഴിഞ്ഞയാഴ്ചയാണ്. മൂന്നു വിദ്യാര്‍ഥികള്‍ക്കു പരിക്കു പറ്റി. അതേ ദിവസം നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനു സമീപം കാര്‍ യാത്രികന്റെ ജീവന് പൊലിഞ്ഞത് കെഎസ്ആര്‍ടിസി ബസുമായി വാഹനം കൂട്ടിയിടിച്ചതിനെത്തുടര്ന്നായിരുന്നു. കെഎസ്ആര്‍ടിസി ബസ് തട്ടി ഇവിടെ വയോധികയ് ക്ക് പരിക്കേറ്റിട്ട് ഒരു മാസമേ ആയുള്ളൂ.
ഒന്നര മാസം മുന്‍പാണ് കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് എട്ടു വയസുകാരനായ സ് കൂള്‍ വിദ്യാര്‍ഥി മരണമടഞ്ഞത്. നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനു സമീപം അമ്മയോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ദിവസങ്ങള്‍ക്ക് മുന്‍പാണ് അവണാകുഴിക്കു സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റിയതിന്റെ ഫലമായി പാതയോരത്തെ ഓട്ടോറിക്ഷയിലി രുന്ന ഡ്രൈവര്‍ രക്തസാക്ഷിയായത്.
ബസ് വെയിറ്റിംഗ് ഷെഡിന്റെ മേല്‍ക്കൂര ഇടിച്ചുമാറ്റിയപ്പോള്ചെന്നു പതിച്ചത് തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളുടെ മേലെയായി രുന്നു. മുക്കോലയ്ക്കുസമീപം ബസിടിച്ച് ബൈക്ക് യാത്രികന് മരണമടഞ്ഞതും മംഗലത്തുകോണത്തിനു സമീപം കെഎസ്ആര്‍ടിസി ബസിന്റെ ആക് സില് ഒടിഞ്ഞ് ചക്രങ്ങള്‍ തെന്നിമാറിയതുമൊക്കെ നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു.
പൊതുഗതാഗത സംവിധാനം നൂറു കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയമായി നിലകൊള്ളുന്പോള്‍ തന്നെയാണ് ഇത്തരത്തില്‍ അപകടങ്ങളും ആവര്‍ത്തിക്കുന്നത്. അപകടത്തിന്റെ ശരിയായ കാരണം സംബന്ധിച്ച കൃത്യമായ അന്വേഷണം പലപ്പോഴും നടക്കാറില്ലെന്നാണ് നാട്ടിലുയരുന്ന ആക്ഷേപം.