x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊട്ടാരക്കരയിലെ കോടതി സമുച്ചയങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു; നിര്‍മാണം തുടങ്ങിയില്ല


Published: June 28, 2026 06:41 AM IST | Updated: June 28, 2026 06:41 AM IST

കൊട്ടാരക്കര തോട്ടംമുക്കിലെ കോടതി സമുച്ചയം.

കൊട്ടാരക്കര : അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കൊട്ടാരക്കരയിലെ കോടതി സമുച്ചയങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എന്‍. ബാലഗോപാലിന്‍റെ ശ്രമഫലമായി 12.90കോടി കോടതി സമുച്ചയത്തിന്‍റെ നിര്‍മാണത്തിനായി വകയിരുത്തിയിരുന്നു. കോടതികളെല്ലാം ഒരു കൂരയ്ക്ക് കീഴിലേയ്ക്ക് മാറ്റാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്.

കൊട്ടാരക്കര, ഓയൂര്‍ റോഡില്‍ ഗാന്ധിമുക്കിനും ത്രിക്കണ്ണാമംഗലിനും ഇടയിലായി തോട്ടം മുക്കിലാണ് നിലവിലെ കോടതി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയശേഷം പുതിയ കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയത്. അഞ്ച് കോടിയാണ് ആദ്യം അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് മൂന്ന് നിലകളുള്ള കെട്ടിടം നിര്‍മിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് കൂടുതല്‍ തുക അനുവദിക്കുകയും കെട്ടിടസമുച്ചയത്തിന്‍റെ ആദ്യരൂപരേഖ തന്നെ മാറ്റുകയും ചെയ്തു. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി അഞ്ചുനില കെട്ടിടം നിര്‍മിക്കാന്‍ പ്ലാന്‍ തയാറാക്കുകയും ചെയ്തു.

എസ്‌സി, എസ്ടി കോടതി നിലവില്‍ കച്ചേരി ജംഗ്ഷനിലെ മിനി സിവില്‍ സ്റ്റേഷന് സമീപത്തെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഉള്‍പ്പെടെ എല്ലാ കോടതികളും വലിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ഉദ്ദേശത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ബാര്‍ അസോസിയേഷന്‍ ഓഫീസ്, വിശ്രമ സ്ഥലം, ടോയ്‌ലെറ്റുകള്‍, കാന്‍റീന്‍, വാഹന പാര്‍ക്കിംഗിനു വേണ്ടി കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ഇതൊക്കെയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up