x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവ. മെഡിക്കല്‍ കോളജ്: തെക്കേ വയനാട്ടില്‍ ആക്‌ഷന്‍ കമ്മിറ്റികളുടെ എണ്ണം മൂന്നായി

വെബ് ഡെസ്ക്
Published: August 6, 2026 03:18 AM IST | Updated: August 6, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം മടക്കിമലയ്ക്കു സമീപം കോട്ടത്തറ പഞ്ചായത്തില്‍ ചന്ദ്രപ്രഭ ചാരിറ്റിബിള്‍ ട്രസ്റ്റില്‍നിന്നു നേരത്തേ ഏറ്റെടുത്ത ഭൂമിയില്‍ നടത്തണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന ആക്‌ഷന്‍ കമ്മിറ്റികളുടെ എണ്ണം മൂന്നായി.

ഇ.പി. ഫിലിപ്പുകുട്ടി (ചെയര്‍മാന്‍), മൊയ്തു കാവുങ്ങല്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ. ടി.യു. ബാബു (ട്രഷറര്‍), അബ്ദുള്‍ഖാദര്‍ മടക്കിമല, ലത്തീഫ് പഞ്ചാര, അഷ്റഫ് പഞ്ചാര (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ ഭാരവാഹികളായാണ് മൂന്നാമത്തെ കമ്മിറ്റി നിലവില്‍ വന്നത്. മടക്കിമല ഗവ. മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റി എന്നാണ് പുതിയ കമ്മിറ്റിക്ക് പേര്.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി(എസ്എച്ച്ആര്‍പിസി) ബന്ധപ്പെട്ട് വയനാട് മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റിയും കോട്ടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി. റെനീഷ് (ചെയര്‍മാന്‍), കല്‍പ്പറ്റ ബ്ലോക്ക് പഞ്ചയാത്തംഗം സലാം നീലിക്കണ്ടി (ജനറല്‍ കണ്‍വീനര്‍), പൊതുപ്രവര്‍ത്തകന്‍ ഗഫൂര്‍ വെണ്ണിയോട് (വര്‍ക്കിംഗ് കണ്‍വീനര്‍), ശശി പന്നിക്കുഴി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി മടക്കിമല മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നതിനിടെയാണ് പുതിയതിന്‍റെ പിറവി. വര്‍ഷങ്ങള്‍ മുമ്പ് പ്രവര്‍ത്തനം നിലച്ച വയനാട് ഗവ. മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ ചിലര്‍ മുന്‍കൈയെടുത്താണ് പുതിയ ആക്‌ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് മാനന്തവാടി പരിസരത്ത് സ്ഥലം കണ്ടെത്താന്‍ ഒരു വശത്ത് ശ്രമം തകൃതിയിലാണ്. മാനന്തവാടി എംഎല്‍എ ഉഷ വിജയനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
വടക്കേ വയനാട്ടിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളും മാനന്തവാടി നഗരസഭയും വ്യാപാരി സമൂഹവും എംഎല്‍എയ്ക്കു പിന്നില്‍ ഒറ്റക്കെട്ടായുണ്ട്. മാനന്തവാടിയില്‍നിന്നു അഞ്ച് കിലോ മീറ്റര്‍ അകലെ കുഴിനിലത്ത് വൈദ്യുതി വകുപ്പിന്‍റെ കൈവശത്തിലുള്ള ഭൂമി മെഡിക്കല്‍ കോളജിന് ഉപയോഗപ്പെടുത്തുന്നതിന് അടുത്തിടെ പരിശോധന നടന്നു. ഇതിനിടെയാണ് നിര്‍മാണം മടക്കിമലയിലാക്കുന്നതിന് മൂന്ന് ആക്‌ഷന്‍ കമ്മിറ്റികളുടെയും വെവ്വേറെയുള്ള പരിശ്രമം.

മാനന്തവാടിയിലാണ് നിലവില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്താണ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയത്. മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമല ഭൂമിയില്‍ നടത്തണമെന്ന ആവശ്യം എസ്എച്ച്ആര്‍പിസി നിയന്ത്രണത്തിലുള്ള ആക്‌ഷന്‍ കമ്മിറ്റി രണ്ട് വര്‍ഷമായി ഉന്നയിക്കുന്നതാണ്. ഇതിനകം കളക്ടറേറ്റ് പടിക്കല്‍ ധര്‍ണയടക്കം വിവിധ സമരപരിപാടികള്‍ സംഘടിപ്പിച്ച കമ്മിറ്റി ചന്ദ്രപ്രഭ ട്രസ്റ്റ് മുമ്പ് വിട്ടുനില്‍കിയ ഭൂമിയിലേക്ക് കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് ഈയിടെ പ്രതീകാത്മകമായി മെഡിക്കല്‍ കോളജ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമല ഭൂമിയിലാക്കുന്നതിന് നിയമ സഹായവും ആക്‌ഷന്‍ കമ്മിറ്റി തേടിയിരുന്നു. മൂന്ന് ആക്‌ഷന്‍ കമ്മിറ്റികളും സമരപരിപാടികളുമായി മുന്നോട്ടുപോകുകയാണ്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടത്തിവരികയാണ് പുതിയ ആക്‌ഷന്‍ കമ്മിറ്റി. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിക്കും നിലവിലെ എംപി പ്രിയങ്ക ഗാന്ധിക്കും ഇ മെയില്‍ അയച്ചു.

ഈ മാസം എട്ടിന് കമ്പളക്കാട് ടൗണിലും തുടര്‍ന്ന് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണയും സ്വാതന്ത്ര്യദിനം മുതല്‍ അഞ്ച് ദിവസം കളക്ടറേറ്റ് പടിക്ല്‍ സത്യഗ്രഹവും കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.കോട്ടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ചെയര്‍മാനായ ആക്‌ഷന്‍ കമ്മിറ്റിയും സമരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മുനിസിപ്പല്‍, പഞ്ചായത്ത് ജനപ്രതിനിധികളെ നേരില്‍ക്കണ്ട് ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉള്‍പ്പെടെ ഭീമഹര്‍ജി നല്‍കാന്‍ തീരുമാനിച്ച കമ്മിറ്റി ഒമ്പതിന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. മെഡിക്കല്‍ കോളജ് നിര്‍മാണ വിഷയത്തില്‍ ആക്‌ഷന്‍ കമ്മിറ്റികളുടെ പക്ഷം പിടിക്കാന്‍ കൃഷി മന്ത്രിയുമായ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖും ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനും ഇതുവരെ തയാറായിട്ടില്ല. സിപിഎം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സിപിഐ ഉള്‍പ്പെടെ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വവും മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണമെന്ന വാദം ഉയര്‍ത്തുന്നില്ല. മെഡിക്കല്‍ കോളജ് വിഷയത്തില്‍ മന്ത്രിയും എംഎല്‍എയും വിവിധ പാര്‍ട്ടി നേതാക്കളും നിലപാട് വ്യക്തമാണമെന്ന ആവശ്യം മൂന്ന് ആക്‌ഷന്‍ കമ്മിറ്റികളും ഉന്നയിക്കുന്നുണ്ട്.

Tags : Nattuvishesham Local News

Recent News

Corehub Up