x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാമവണ്ടികൾ വ്യാപിപ്പിക്കും; പദ്ധതിയിൽ സ്വകാര്യ ബസുകളും

നിശാന്ത് ഘോഷ്
Published: September 7, 2026 08:00 AM IST | Updated: September 7, 2026 08:00 AM IST

ഗ്രാമവണ്ടി


കണ്ണൂര്‍: ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസുകൾ വ്യാപിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവ‍ണ്ടി സർവീസിലേക്ക് താത്പര്യമുള്ള സ്വകാര്യബസുകളെയും ഉൾപ്പടുത്തുന്നതും പരിഗണനയിലുണ്ട്.

അധിക ബാധ്യതയും നഷ്ടവും കുറച്ച് സംസ്ഥാനത്തുടനീളമുള്ള പ്രദേശിക റൂട്ടുകളില്‍ കൂടുതല്‍ ബസുകൾ ഓടിക്കുന്നതിനെക്കുറിച്ചാണ് പദ്ധതി തയാറാക്കുന്നത്. സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനി സർവീസോടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു കൂടിയാണ് ഗ്രാമവണ്ടി സർവീസിലേക്ക് സ്വകാര്യ ബസുകളെയും പരിഗണിക്കാൻ പ്രേരിപ്പിച്ചത്.

സ്വകാര്യ ബസുടമകൾ ഗ്രാവണ്ടി സർവീസിന് തയാറാകുകയാണെങ്കിൽ പെർമിറ്റ് അനുവദിക്കും. ഇതിൽനിന്നുള്ള വരുമാനം പൂർണമായും അവർക്കു തന്നെ എടുക്കാനുമാകും. എന്നാൽ സ്വകാര്യ ബസുകളെ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പടുത്തുന്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ചുള്ള അന്തിമരൂപം ആകുന്നേയുള്ളൂ.

ഗ്രാമവണ്ടി ബസുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോണസര്‍ ചെയ്യാനുതകുന്ന തരത്തിലേക്ക് പദ്ധതി വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഗ്രാമവണ്ടി സർവീസ് നടത്തുന്പോൾ ഇന്ധനച്ചെലവ് തുക തദ്ദേശഭരണകൂടമാണ് നൽകേണ്ടത്. ഇത്തരം സർവീസുകൾക്ക് ഇന്ധനത്തിനായി ചെലവാകുന്ന തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ ശന്പള, ബസുകളുടെ അറ്റകുറ്റപണി ഉൾപ്പടെയുള്ള മറ്റു ചെലവുകൾ കെഎസ്ആർടിസി വഹിക്കും. ഡിപ്പോയിൽ നിന്ന് അകലെയുള്ള പ്രദേശത്താണ് സർവീസെങ്കിൽ രാത്രിയിലെ ഹാൾട്ടിംഗ്, ജീവനക്കാർക്കുള്ള താമസ സൗകര്യം എന്നിവയും തദ്ദേശഭരണസ്ഥാപനം ഒരുക്കി നൽകണം. എംഎൽഎമാർ നിർദേശിക്കുന്ന ഗ്രാമവണ്ടി റൂട്ടുകൾക്ക് മുൻഗണന നൽ‌കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.

പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിവിധ ജില്ലകളിലെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവയുടെ സർവീസുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതുതായി 503 റൂട്ടുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ റൂട്ടുകളിലേക്ക് കൂടുതലായും കെഎസ്ആർടിസി ഗ്രാമവണ്ടികളും സ്വകാര്യബസുകളുപയോഗിച്ചുള്ള ഗ്രാമസർവീസുകളും നടത്തുക.

ജന്മദിനം, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, വാർഷികാഘോഷം, പോലുള്ള വിശേഷ അവസരങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ദിവസത്തെയോ, ഏതെങ്കിലും ട്രിപ്പുകളും പൊതുജനങ്ങൾക്ക് സ്പോൺസർ ചെയ്യുകയും ചെയ്യാം. സ്‌പോണ്‍സറുടെ വിവരങ്ങള്‍ പ്രത്യേകം ഡിസ്‌പ്ലേ ചെയ്യും. ഡിസ്പ്ലേ ബോർഡിൽ‌ ടിവി ചാനലുകളിൽ വരുന്നതു പോലെ പരസ്യങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

Tags : nattu vishesham Gramavandi' services to be expanded

Recent News

Corehub Up