x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഴിമന്തി കഴിച്ച് ദേഹാസ്വാസ്ഥ്യം; അധികൃതരെത്തി ഹോട്ടൽ പൂട്ടിച്ചു


Published: June 7, 2026 07:01 AM IST | Updated: June 7, 2026 07:01 AM IST

ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുന്നു.

കാട്ടാക്കട: കുഴിമന്തി കഴിച്ച് അഞ്ചോളം പേർക്ക് ദേഹാസ്വാസ്ഥ്യം. ഒടുവിൽ അധികൃതർ എത്തി ഹോട്ടൽ പൂട്ടിച്ചു. കാട്ടാക്കട കിള്ളിയിൽ പ്രവർത്തിക്കുന്ന കഫേ-49 എന്ന ഹോട്ടലിലാണ് സംഭവം. ഇവിടെനിന്നും കുഴിമന്തി കഴിച്ച സംഘം ബിൽ തുക നൽകി മടങ്ങവേ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായി രുന്നു. തുടർന്നു മലയിൻകീഴ് ആശുപത്രിയിൽ ചികിൽസ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയെ തുടർന്ന് കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള സംഘം കാട്ടാക്കട കിള്ളിയിൽ പ്രവർത്തിക്കുന്ന കഫേ -49 ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തുകയും ചെയ്തു.

പഴകിയ കോഴിയിറച്ചി യും മറ്റു ഭക്ഷണപദാർഥങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷ്യോത് പന്നങ്ങൾ ഉൾപ്പെടെയുള്ളവയും ഇവിടെനിന്നും ആരോഗ്യവകുപ്പ് കണ്ടെടുത്തു. നിലവിൽ ഏഴു ദിവസത്തേക്ക് ഹോട്ടൽ അടച്ചിടാനും അപാകതകൾ പരിഹരിച്ചുപരിശോധനയ്ക്കുശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്നും പഞ്ചായത്തും ആരോഗ്യവകുപ്പും നിർദേശം നൽകി.

ഇവിടെനിന്നുള്ള ഭക്ഷണപദാർഥങ്ങളുടെ സാമ്പിൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിനു പിഴയുൾപ്പെടെയുള്ള കാര്യങ്ങൾ ചുമത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വി.ജെ. സുനിത പറഞ്ഞു. വൈസ് സുധീഷ്, ജൂനിയർ സൂപ്രണ്ട് ലേഖ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ഹോട്ടലിൽ ഒരു ഭക്ഷ്യസുരക്ഷാ നിയന്ത്രണവുമി ല്ലെന്നും ലൈസൻസുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു പഞ്ചായത്ത് പറഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up