ദുരിതബാധിതരുടെ വീടുകളിൽ ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ.
തലയോലപ്പറമ്പ്: ദുരിശാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലെത്തിയ കുടുംബങ്ങളുടെ വീടും പരിസരവും കുടിവെള്ള സ്രോതസും അണുവിമുക്തമാക്കാനും എലിപ്പനി ഗുളിക വിതരണം ചെയ്യാനും ആരോഗ്യ പ്രവർത്തകരെത്തി. ആരോഗ്യ പ്രവർത്തകർ തലയോലപ്പറമ്പിലെ പടിഞ്ഞാറൻ മേഖലയിലെ ദുരിത ബാധിതരുടെ വീടുകൾ സന്ദർശിച്ച് പരിശോധന നടത്തി.
ആറു ടീമായി 12, 13, 14, 15,16 വാർഡുകളിലെ വീടുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ, ജെപിഎച്ച്എൻ,എംഎൽഎസ്പി, ആശാ വർക്കർ എന്നിവർ ഉൾപ്പെട്ട ടീമാണ് പരിശോധന നടത്തി രോഗപ്രതിരോധ മരുന്നും അണുനാശിനികളും നൽകിയത്.
സ്ഥലപരിചയവും കുടുംബങ്ങളുമായി അടുപ്പവുമുള്ള ആശാവർക്കർമാർക്കൊപ്പമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയത്. വെള്ളം ഇറങ്ങാത്ത നിരവധി വീടുകൾ പ്രദേശത്തുണ്ട്.
പരിസരമലിനീകരണം രൂക്ഷമായതിനാൽ സാംക്രമിക രോഗഭീഷണി ഒഴിവാക്കാൻ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് മറവൻതുരുത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരരായ അതുല്യ, രഞ്ജി, സീനമ്മ, ആര്യ, അനീഷ, റെനി സെബാസ്റ്റ്യൻ എന്നിവരാണ് നയിക്കുന്നത്.
Tags : Nattuvisesham DistrictNews DeepikaNews