പ്രതീകാത്മക ചിത്രം
കൊച്ചി: നഗരത്തിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകളിലെ ആഹാര, പാനീയ ശുചിത്വം ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന സംയുക്ത പരിശോധനയുടെ ഭാഗമായി ഇന്നലെ ആറ് കടകളില്‍ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും രണ്ട് കടകൾക്ക് 12,000 രൂപ പിഴ ചുമത്തി. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത അഞ്ചു കടകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
ഭക്ഷണശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കടകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കൊച്ചി നഗരസഭാ പ്രദേശത്ത് നടത്തിയ പ്രത്യേക പരിശോധനയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ.ടി. സന്തോഷ്, എം.ആര്. ബാബു, കോര്പറേഷന് ഹെല്‍ത്ത് വിഭാഗത്തിലെ ഫുഡ് അനലിസ്റ്റ് വി.ബി. ശ്രീല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. അരുണ്‍, സഞ്ജുകുമാര്‍, സുധീര്‍, ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ നിന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ആദര്‍ശ് വിജയ്, ടിജോ വര്‍ഗീസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Tags : fined Nattuvishesham DistrictNews