x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായിയും ഗോവിന്ദനും ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി തകരുമെന്ന്


Published: May 18, 2026 06:38 AM IST | Updated: May 18, 2026 06:38 AM IST

കൊല്ലം : പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി തകരുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിമര്‍ശനം ഇന്നലെയും രൂക്ഷമായി തുടര്‍ന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനം വരെ കാത്തിരിക്കാതെ എം.വി. ഗോവിന്ദനെ മാറ്റണം. ഏകാധിപതിയായ പിണറായിയുടെ തേരോട്ടമാണ് ഇത്രയും കനത്ത പരാജയത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആഞ്ഞടിച്ചു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതിരൂക്ഷമായ പ്രതികരണമാണുണ്ടായത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതില്‍ കുഴപ്പമില്ല. എന്നാല്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയോടു പ്രതികരിക്കാതിരുന്നത് തെറ്റായിപ്പോയി. ആഗോള അയ്യപ്പ സംഗമം നടത്താന്‍ പാടില്ലായിരുന്നു. അത് സിപിഎം പരിപാടിയല്ലെന്ന് വിമര്‍ശിച്ചു.

2021 നു ശേഷം ഉണ്ടായ എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി തോല്‍ക്കുകയായിരുന്നു. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി യാഥാര്‍ഥ്യം മറച്ചു വയ്ക്കാനാണ് ശ്രമിച്ചത്.

ജനവിധി എല്‍ഡിഎഫിനും ഭരണം നയിച്ച പിണറായിക്കും എതിരായിരുന്നു. എന്നിട്ടും ജനവികാരത്തിനെതിരായി പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയത് ശരിയായില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ജില്ലാ കമ്മിറ്റി യോഗം ഇന്നലെ സമാപിച്ചു.

Tags : Local News Nattuvishesham Trivandrum

Recent News

Corehub Up