x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുതിച്ച് പകര്‍ച്ചവ്യാധികള്‍; കിതച്ച് ആരോഗ്യമേഖല


Published: June 28, 2026 05:52 AM IST | Updated: June 28, 2026 05:52 AM IST

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ പോരായ്മയെന്ന് 

കരുവാരകുണ്ട്: മഴക്കാലമെത്തിയതോടെ കരുവാരകുണ്ട് മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകം. മഞ്ഞപ്പിത്തം, വയറിളക്കം, വിവിധതരം പനികള്‍ എന്നിവ ബാധിക്കുന്നവരുടെ എണ്ണം കൂടി. രോഗബാധിതരുടെ എണ്ണം കൂടിയതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത സ്ഥിതിയാണ്.

മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും കാര്യക്ഷമമായി നടപ്പാക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്നാണ് വിമര്‍ശനം. പ്രദേശത്തെ ഓടകള്‍, കാനകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യവും വെള്ളവും കെട്ടിക്കിടന്ന് കൊതുക് ഉള്‍പ്പെടെയുള്ള രോഗവാഹകരുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ആരോപണം.

ശുചിത്വ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ആരോഗ്യ പ്രതിസന്ധി രൂക്ഷമാക്കിയെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, പഞ്ചായത്തില്‍ പ്രതിവര്‍ഷം 27 ലക്ഷം രൂപ വകയിരുത്തുന്ന പരിരക്ഷ പദ്ധതി നിലവിലുള്ള സാഹചര്യത്തില്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിലും ജനങ്ങള്‍ ചോദ്യം ഉയര്‍ത്തിക്കഴിഞ്ഞു.

നിലവിലെ സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് രോഗബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up