x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂടുകാലമാണ്, സൂക്ഷിക്കണം പാന്പുകളെ...

വെബ് ഡെസ്ക്
Published: September 19, 2026 02:49 AM IST | Updated: September 19, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: ചൂട് കനക്കുന്നത് മനുഷ്യരെ മാത്രമല്ല പക്ഷി മൃഗാദികളെയും ബാധിക്കുന്നു. കനത്ത ചൂട് പൊതുസ്ഥലത്ത് പാമ്പുകളുടെ സാന്നിധ്യം കൂടാന്‍ ഇടയാക്കും. പാമ്പുകള്‍ ശീതരക്തമുള്ള ജീവികളാണ്. അതുകൊണ്ട് അവയ്ക്ക് സ്വന്തമായി ശരീരത്തിലെ ചൂട് നിയന്ത്രിക്കാന്‍ കഴിയില്ല.

കടുത്ത ചൂടുള്ളപ്പോള്‍ മാളങ്ങള്‍ക്കുള്ളില്‍ നിന്നോ പാറയിടുക്കുകളില്‍ നിന്നോ പുറത്തിറങ്ങി തണലുള്ളതോ ഈര്‍പ്പമുള്ളതോ ആയ പുതിയ സ്ഥലങ്ങള്‍ തേടാന്‍ അവ നിര്‍ബന്ധിതരാകുന്നു. കൂടാതെ കനത്ത ചൂടില്‍ പാമ്പുകളുടെ പ്രധാന ഇരകളായ എലികള്‍, പല്ലികള്‍, മറ്റ് ചെറിയ ജീവികള്‍ എന്നിവ വെള്ളവും തണലും തേടി മാളങ്ങള്‍വിട്ട് പുറത്തിറങ്ങുകയോ മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയോ ചെയ്യുന്നു.

ഇരകളെ തേടി പാമ്പുകള്‍ക്കും ആവാസവ്യവസ്ഥ മാറേണ്ടി വരുന്നു. ഇക്കാരണത്താല്‍ വീടിന്‍റെ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങള്‍, മരക്കഷ്ണങ്ങള്‍ കൂട്ടിയിട്ട സ്ഥലം, ഇലകള്‍ കൂടിക്കിടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പാമ്പ് പതിയിരിക്കാന്‍ സാധ്യത ഏറെയാണ്.

അതിനാല്‍ അത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കണം. കൂടാതെ മാലിന്യങ്ങള്‍ ഇത്തരത്തില്‍ കൂട്ടിയിടാതെയിരിക്കാന്‍ ശ്രദ്ധിക്കുക. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് സമീപം പ്രാണികള്‍, എലികള്‍ എന്നിവ പലപ്പോഴും എത്തുന്നു. ഇവയെ ഭക്ഷണമാക്കാന്‍ അതിന് സമീപം പാമ്പും എത്താന്‍ വലിയ സാധ്യതയുണ്ട്.

ജില്ലയില്‍ പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, കടയ്ക്കല്‍, കുളത്തൂപ്പുഴ, തെന്മല തുടങ്ങിയ വനമേഖലയോട് ചേര്‍ന്നുനില്‍ക്കുന്നതോ കൃഷിയിടങ്ങള്‍ കൂടുതലുള്ളതോ ആയ ഗ്രാമീണ പ്രദേശങ്ങളില്‍ പാമ്പുകളുടെ സാന്നിധ്യവും അതുവഴിയുള്ള പാമ്പുകടി കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കൊല്ലം നഗരപ്രദേശങ്ങളിലും (ഉദാഹരണത്തിന് രാമങ്കുളങ്ങര പോലുള്ള സ്ഥലങ്ങള്‍) ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും പൊതുവേ വനമേഖലകളോട് തൊട്ടുകിടക്കുന്ന കിഴക്കന്‍ മലയോര ഗ്രാമങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്.

ജില്ലയിലെ നഗരപ്രദേശങ്ങളിലും മുന്‍കാലങ്ങളില്‍ പാമ്പുകടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരവത്കരണം, മാലിന്യങ്ങള്‍ കുന്നുകൂടുന്നത്, തോടുകളും ചവറുകളും നിറഞ്ഞ ആവാസവ്യവസ്ഥ എന്നിവ കാരണം നഗരപരിധിയിലും സമീപ പ്രദേശങ്ങളിലും പാമ്പുകള്‍ എത്തുകയും കടിയേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.

നഗരപ്രദേശങ്ങളില്‍ പാമ്പുകടിയേറ്റാല്‍ ഉടന്‍തന്നെ ആശ്രയിക്കാന്‍ കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കൂടാതെ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ എന്നിവ ലഭ്യമാണ്.
മിക്ക പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റതിനുള്ള പ്രതിവിഷം സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നഗരങ്ങളില്‍ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, മാളികകളും കാടുപിടിച്ച പുരയിടങ്ങളും ഉള്ള സ്ഥലങ്ങള്‍, തോടുകളോട് ചേര്‍ന്നുനില്‍ക്കുന്ന നഗരഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പാമ്പുകള്‍ അഭയം കണ്ടെത്താന്‍ സാധ്യതയുണ്ട്.

കടുത്ത ചൂടില്‍ ജലാശയങ്ങള്‍ വറ്റിവരളുമ്പോള്‍ ദാഹം മാറ്റുന്നതിനായി പാമ്പുകള്‍ വെള്ളം തേടി ജനവാസ മേഖലകളിലേക്കും വീടുകളുടെ പരിസരങ്ങളിലേക്കും എത്താന്‍ സാധ്യതയും കൂടുതലാണ്. പാമ്പുകള്‍ ചൂടുകൂടുമ്പോള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളിലെത്തും.

ചൂട് കൂടുമ്പോള്‍ വീട്ടിലെ ചെടിച്ചട്ടികള്‍, കുളിമുറികള്‍, നനവുള്ള ഭാഗങ്ങള്‍ എന്നിവയ്ക്ക് അരികെ പാമ്പുകള്‍ നിലയുറപ്പിക്കുന്നു. അതിനാല്‍ ഏറെ ജാഗ്രത പാലിക്കണം. തോടുകള്‍, കുളങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലങ്ങളിലും പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് എത്താറുണ്ട്.

പാമ്പുകടി ഏല്‍ക്കുന്നത് ഭൂരിഭാഗവും രാത്രിയിലാണ്. അതിനാല്‍ രാത്രി സഞ്ചരിക്കുമ്പോള്‍ വെളിച്ചവുമായി സഞ്ചരിക്കാന്‍ ശ്രമിക്കുക. വീട്ടിലുള്ള വാതിലുകളുടെയും ജനലുകളുടെയും അടിയിലെ വിള്ളുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ വഴി പാമ്പുകള്‍ വീടിന്റെ അകത്തെത്താന്‍ സാധ്യതയുണ്ട്.

അതിനാല്‍ പാമ്പിനും എലികള്‍ക്കും കടക്കാന്‍ സാധിക്കാത്ത വിധം ഇവ അടച്ച് വീട് സുരക്ഷിതമാക്കണം. വീടിനുള്ളിലോ പുറത്തോ പാമ്പിനെ കണ്ടാല്‍ പാമ്പ് പിടിത്തക്കാരെയോ വനംവകുപ്പിലോ ബന്ധപ്പെടുക. സ്വന്തമായി പാമ്പിനെ പിടിക്കാനോ അടിച്ചു കൊല്ലാനോ ശ്രമിക്കരുതം. അത് വലിയ അപകടങ്ങള്‍ക്കു കാരണമാകും.

ഭയപ്പെടുന്ന പാമ്പ് വലിയ അപകടകാരിയാവും എന്നകാര്യം എപ്പോഴും ഓര്‍ക്കുക. ചൂടു കൂടുമ്പോള്‍ കാട്ടുതീ, കാടുകള്‍ കരിയുക തുടങ്ങിയ ചൂടുകാലത്തെ പ്രശ്‌നങ്ങള്‍ കാരണവും പാമ്പുകള്‍ പുതിയ അഭയകേന്ദ്രങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 

Tags : District News Nattuvishesham hot season snakes

Recent News

Corehub Up