x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവന്‍ നഷ്ടപ്പെട്ട് ജല്‍ജീവന്‍ കുടിവെള്ളപദ്ധതി

വെബ് ഡെസ്ക്
Published: August 6, 2026 03:31 AM IST | Updated: August 6, 2026 03:31 AM IST

നിര്‍മാണത്തിലിരിക്കുന്ന മരക്കടവിലെ പമ്പ് ഹൗസ്.

പുല്‍പ്പള്ളി: ഗ്രാമീണ മേഖലയിലെ ഓരോ വീടുകളിലും ടാപ് കണക്‌ഷന്‍ വഴി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ളപദ്ധതി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പാതിവഴിയില്‍ നിലച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ രാജന്‍ പാറക്കല്‍.

കേരള ജലഅഥോറിറ്റി 53.10 കോടി ചെലവില്‍ 77.6 കിലോമീറ്റര്‍ വിതരണശൃംഖലയിലൂടെ പഞ്ചായത്തിലെ 4,600 വീടുകളില്‍ കുടിവെള്ളകണക്‌ഷനുകള്‍ നല്‍കാനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2022 ഒക്ടോബറില്‍ തുടങ്ങി 2024മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മൂവായിരത്തിലധികം കണക്‌ഷനുകളെ നല്‍കിയിട്ടുള്ളൂ. അപേക്ഷകൊടുത്ത പലര്‍ക്കും കണക്‌ഷന്‍ കൊടുക്കാനുമുണ്ട്.

പദ്ധതി പൂര്‍ത്തീകരിക്കേണ്ട സമയപരിധിയും അതിന്‍റെ പരിപാലന കാലാവധിയായ രണ്ട് വര്‍ഷവും കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രവര്‍ത്തനം എങ്ങും എത്തിയിട്ടില്ല. മരക്കടവില്‍ നിര്‍മിച്ച പമ്പ്ഹൗസില്‍ വൈദ്യുതികണക്‌ഷനും ലഭിച്ചിട്ടില്ല. പാടിച്ചിറയിലുള്ള വിതരണ ടാങ്കിന്‍റെയും പണി പൂര്‍ത്തീകരിക്കാനുണ്ട്. പൈപ്പിടല്‍ പോലും പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പൂര്‍ത്തീകരിച്ച പണികള്‍ സംബന്ധിച്ചും ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ കോടികള്‍ ചെലവഴിച്ച ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്തായിട്ടുകൂടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി ഇടപെടുന്നില്ല. ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags : Nattuvishesham Local News Jaljeevan drinking water

Recent News

Corehub Up