x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒഴുക്കിൽപ്പെട്ടെയാളെ രക്ഷിക്കാനിറങ്ങിയ രാജേഷിനെക്കാത്ത് കല്ലിയൂർ ഗ്രാമം

വെബ് ഡെസ്ക്
Published: August 3, 2026 02:22 AM IST | Updated: August 3, 2026 02:22 AM IST

രാജേഷ്

നേമം: കണ്ണൂർ പയ്യന്നൂർ ചെറുപ്പുഴ മീന്തുള്ളി തുരുത്തിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ കാണാതായ കല്ലിയൂർ കിഴക്കെ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്‍റെയും ഗീതയുടെയും മകൻ രാജേഷിന്‍റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിൽ കുടുംബവും നാട്ടുകാരും.

അഡ്വൈഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗവും ഇൻസ്ട്രക്ടറുമായ രാജേഷ് ഒരുമാസം മുമ്പാണ് പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂരിലേയ്ക്കുപോയത്. ത്രോ ബോളിൽ ദേശീയടീമിൽ അംഗമാണു രാജേഷ്. സംസ്ഥാനത്ത് മുമ്പ് പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്ത സമയത്തും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് രാജേഷ് നാട്ടിലെത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. രാജേഷിനെ കാണാതായെന്നറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും വലിയ ദുഃഖത്തിലാണ്.

ശനിയാഴ്ച രാജേഷിനെ കാണാതായെന്നറിഞ്ഞ് സുഹൃത്തുക്കളും വാർഡ് മെമ്പർ മഹേഷ് അടക്കമുള്ളവർ ചെറുപുഴയിലേക്കു തിരിച്ചിരുന്നു. കാണാതായ വിവരം കുടുംബത്തെ അറിയിച്ചിട്ടില്ല. രണ്ടുവർഷം മുമ്പാണ് രാജേഷിന്‍റെ ഇളയ സഹോദരൻ രഞ്‌ജിത്ത് ട്രെയിനിൽനിന്നു വീണ് മരിച്ചത്. ആശയാണ് സഹോദരി . ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.

Tags : NattuVishasham DistrictNews

Recent News

Corehub Up