കൊട്ടാരക്കര: നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ വിദ്യാര്‍ഥിയായ കൗശല്‍. കൗശലിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.
പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. ഇക്കാര്യം മന്ത്രിമാരായ ബിന്ദു കൃഷ്ണയും പി.സി. വിഷ്ണുനാഥും പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ കൗശല്‍ ക്രിട്ടിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്. മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്നു ചേരും.
സ്വകാര്യ ആശുപത്രിയിയിലെ ചികിത്സ ചെലവ് താങ്ങാനാകാതെ കുടുംബം കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഇതുവരെ ചെലവായത് അഞ്ചു ലക്ഷം രൂപയാണെന്ന് അച്ഛന് സന്തോഷ് വ്യക്തമാക്കി.
അതേസമയം അപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. അപകടത്തില്‍ ഒടുവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥിപ് (15), കെഎസ്ആര്‍ടിസി ജീവനക്കാരനായ അജയന് ആചാരി (45) എന്നിവരാണ് മരിച്ചത്.
മണ്ണ് കയറ്റി വന്ന ലോറി ഇറക്കം ഇറങ്ങിവരുമ്പോള്‍ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൗശാല്‍, ഋഷഭ് ബോബന്, നവനീത്, ജിബി മോള്, ടിപ്പര്‍ ഡ്രൈവര്‍ ചവറ സ്വദേശി നിസാം എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.
Tags : Local News Nattuvishesham Kollam