മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകുന്നു.
കുടമാളൂർ: ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന തീർഥാടക സഹസ്രങ്ങളെ അൽഫോൻസാ ജന്മഗൃഹവും കുടമാളൂർ പള്ളിയും മാന്നാനം ആശ്രമ ദേവാലയവും വരവേറ്റു.
തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മുഴുവൻ തീർഥാടകർക്കും കുടമാളൂർ പള്ളിയിൽ നേർച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു.
കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. ജോയി ജോർജ് മംഗലത്തിൽ, ചെറുപുഷ്പ മിഷൻലീഗ് കുടമാളൂർ മേഖലാ ഡയറക്ടർ ഫാ. സിറിൾ കളരിക്കൽ, അൽഫോൻസാ ഭവൻ സുപ്പീരിയർ സിസ്റ്റർ എലൈസ് മേരി എഫ്സിസി എന്നിവരുടെ നേതൃത്വത്തിൽ തീർഥാടകരെ വരവേറ്റു.അസിസ്റ്റന്റ് വികാരിമാർ, കൈക്കാരന്മാർ, കമ്മിറ്റി കൺവീനർമാർ, വാർഡ് ഭാരവാഹികൾ, കൂട്ടായ്മ ലീഡർമാർ, ചെറുപുഷ്പ മിഷൻലീഗ് ഭാരവാഹികൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Kudamaloor