x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡിൽ കുരുക്കായി വലിയ കുഴി


Published: July 10, 2026 01:52 AM IST | Updated: July 10, 2026 01:52 AM IST

കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ-പാൽച്ചുരം അന്തര സംസ്ഥാന പാതയിൽ ചെകുത്താൻ തോടിന് സമീപം റോഡ് തകർന്നു വൻ കുഴി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണം. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്ന പാതയിലാണ് ഈ ദുരവസ്ഥ.

ശക്തമായ മഴയെ തുടർന്ന് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നതിനാൽ അപകടഭീഷണിയും ഉണ്ട്. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയാണിത്.

മാസങ്ങൾക്കു മുമ്പ് 10 ലക്ഷം രൂപ ചെലവഴിച്ച് ഈ ഭാഗത്ത് അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും ആദ്യ മഴയിൽ തന്നെ റോഡ് തകർന്ന നിലയിലാണ്.
താത്കാലിക അറ്റകുറ്റപ്പണികൾക്ക് പകരം ശാസ്ത്രീയമായ രീതിയിൽ സ്ഥിരം നവീകരണം നടത്തി റോഡ് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Tags : Nattuvishesham District News

Recent News

Corehub Up