x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശ തെരഞ്ഞെടുപ്പ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒന്നര ഇരട്ടി ഡിഎ


Published: December 9, 2025 08:08 AM IST | Updated: December 9, 2025 08:08 AM IST


കോഴിക്കോട്: ഒന്പത്, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കും അനുബന്ധ ചെലവുകള്‍ക്കും പണം അനുവദിക്കുന്നതില്‍ സാമ്പത്തിക നിയന്ത്രണമില്ല.


തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു വകുപ്പ് ജീവനക്കാര്‍ക്കും പ്രത്യേക അലവന്‍സുകളും ഭക്ഷണബത്തയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നതിനായി 41.41 കോടി രൂപ ചെലവഴിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരണാനുമതി നല്‍കി. വേണമെങ്കില്‍ ഇനിയും തുക അനുവദിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ്, എക്സൈസ്, വിജിലന്‍സ്, വനംവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, മറൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ലഭിക്കുന്നതിന്‍റെ ഒന്നര ഇരട്ടി സ്പെഷല്‍ ഡിഎയാണ് അനുവദിച്ചിരിക്കുന്നത്.


യഥാര്‍ഥ ഡ്യൂട്ടി ദിവസങ്ങളോ അല്ലെങ്കില്‍ പരമാവധി എട്ടു ദിവസമോ (ഏതാണോ കുറവ് അത്) ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.


പോളിംഗ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, ഹോം ഗാര്‍ഡുകള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതിദിനം 250 രൂപ നിരക്കില്‍ ഭക്ഷണബത്ത അനുവദിക്കും.

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2800 ഹോം ഗാര്‍ഡുകളെ നിയമിക്കാനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇവര്‍ക്ക് സാധാരണ വേതനത്തിന് പുറമെ പോളിംഗ് ഡ്യൂട്ടി സംബന്ധിച്ച രണ്ട് ദിവസത്തേക്ക് 250 രൂപ വീതം ഭക്ഷണബത്തയും ലഭിക്കും.


ജില്ലാ പോലീസ് മേധാവിമാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മതിയായ വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ സഹിതം ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടര്‍മാര്‍ക്ക് വാഹനങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍, സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്കെടുക്കാം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 5000 രൂപ നിരക്കില്‍ 2140 വീഡിയോ കാമറകള്‍ വാടകയ്ക്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

 

Tags : Local elections

District News

കുന്നോത്ത് ഇൻഡസ്ട്രിയൽ പാർക്കിൽ ശീതീകരണ സംഭരണശാല; ധാരണയായി ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംരംഭകരുടെ സംഗമം കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്കിൽ നടന്നു. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഹരിത ഇൻഡസ്ട്രിയൽ പാർക്ക് കേന്ദ്രീകരിച്ച് ശീതീകരണ സംഭരണശാല ആരംഭിക്കാൻ ധാരണയായി. പദ്ധതിക്കായി സംഗമത്തിൽ പങ്കെടുത്ത ചില സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിക്കുകയും ചെയ്തു‌. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് സംരംഭക സമ്മേളനം ഉദ്ഘടനം ചെയ്ത് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുന്നിൽനിന്നു വളരുകയും പിന്നിലുള്ളവരെ വളർത്തുകയും ചെയ്യുമ്പോഴാണ് സമഗ്രവികസനം സാധ്യമാകുന്നത്. വിജയിച്ച സംരംഭകർ പുതുസംരംഭകരെ കൈപിടിച്ചുയർത്താൻ തയാറായാൽ സമൂഹത്തിൽ കൂടുതൽ സംരംഭങ്ങളും തൊഴി

Recent News

Corehub Up