കൊല്ലം : സിപിഎമ്മിന്റെ മുതിർന്നനേതാവും മുൻ മന്ത്രിയുമായ എം.എം. മണി നടത്തിയ കടപ്പുറത്ത് കിടക്കുന്ന വിവരം കെട്ടവൻ എന്ന പ്രയോഗത്തിലൂടെ തീരദേശവാസികളെ ആകെ ആക്ഷേപിക്കയും അപമാനിച്ചിരിക്കയുമാണെന്ന് കൊല്ലം രൂപത രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ.
മന്ത്രിയായിരുന്ന സമയത്ത് സ്വന്തം പിടിപ്പുകേടു കാരണമൂണ്ടായ പ്രളയത്തിൽ കഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ കടപ്പുറത്തെ വിവരം കെട്ടവരേ ഉണ്ടായിരുന്നുള്ളു. അവരെയാണ് മുതിർന്ന നേതാവ് ആക്ഷേപിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം മന്ത്രി വനത്തിന്റെ പരിസരത്ത് പോകാത്ത സാഹചര്യമായിരുന്നു എന്നാൽ കാടിന്റെ മക്കളോടൊപ്പം ചേർന്നു നിൽക്കുന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രവർത്തനത്തിൽ അസൂയ പൂണ്ടതിന്റെ പ്രതിഫലനമാണ് മുതിർന്ന നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത് .
തീരദേശവാസികളെ ആക്ഷേപിച്ച സിപിഎം നേതാവിനെ തിരുത്താൻ പാർട്ടി തയാറാകണമെന്ന് കൊല്ലം രൂപത രാഷ്ട്രീയ കാര്യസമിതി പ്രസ്താവനയിലൂടെ ആവശ്യ
പ്പെട്ടു.