ഇരിട്ടി: കെഎസ്ആർടിസി ബസ് യാത്രക്കാരിയുടെ പണം അടങ്ങിയ ബാഗ് കവർന്ന മോഷ്ടാവ് പിടിയിൽ. ചുങ്കക്കുന്ന് സ്വദേശി ജയ്സണെയാണ് (51) മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇരിട്ടി പോലീസ് കേളകം പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വെള്ളരിക്കുണ്ടിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരി മീനങ്ങാടി സ്വദേശിനിയും അധ്യാപികയുമായ ശില്പയുടെ 1500 രൂപയും രേഖകളും അടങ്ങിയ ബാഗായിരുന്നു പ്രതി കവർന്നത്.
വ്യാഴാഴ്ച വൈകുന്നേരം 5.45 ഓടെ ഇരിട്ടി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽവച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റുന്നതിനായി ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ഈ സമയം ശില്പ തന്റെ ബാഗ് സീറ്റിൽ വച്ച് പുറത്തിറങ്ങിയപ്പോഴാണ് പ്രതി ബാഗുമായി കടന്നു കളഞ്ഞത്. അധ്യാപികയുടെ പരാതിയിൽ ഇരിട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതും അറസ്റ്റ് ചെയ്തതും.
Tags : passenger's bag Nattuvishesham District news