x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഞ്ചേരി മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് : മണ്ണ് നീക്കൽ ആരംഭിച്ചു

വെബ് ഡെസ്ക്
Published: September 9, 2026 02:02 AM IST | Updated: September 9, 2026 02:02 AM IST

നിർമാണം പുരോഗമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക്.

മഞ്ചേരി: പ്രതിസന്ധികൾ നീങ്ങി, മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം ഇനി അതിവേഗം പൂർത്തിയാകും. കെട്ടിടത്തോട് ചേർന്നുള്ള മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി കളക്ടർ നൽകിയതോടെ മാസങ്ങളായി നീണ്ടുപോയ തടസങ്ങൾക്ക് പരിഹാരമായി. ഇന്നലെ രാവിലെയാണ് മണ്ണ് നീക്കൽ ആരംഭിച്ചത്.

വൈകുന്നേരത്തോടെ അന്പത് ലോഡ് മണ്ണ് നീക്കി. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. കെട്ടിടം അവസാനഘട്ടത്തിൽ എത്തിയിരുന്നെങ്കിലും 4000 ക്യൂബിക് മീറ്റർ മണ്ണ് മാറ്റാൻ കഴിയാത്തത് പ്രവൃത്തിയെ ബാധിച്ചിരുന്നു. മുറ്റം, പാർക്കിംഗ് ഏരിയ, കക്കൂസ് ടാങ്ക് നിർമാണം എന്നിവ തടസപ്പെട്ടു. മണ്ണ് നീക്കുന്നതിന് അനുമതി നൽകുന്നതിൽ റവന്യു, ജിയോളജി വകുപ്പുകൾ കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് അനുമതി നൽകിയത്. ബ്ലോക്ക് നിർമാണം പൂർത്തീകരിക്കുന്നതോടെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റാനാകും. മലപ്പുറം ജില്ലയുടെ ആരോഗ്യമേഖലക്ക് കൂടുതൽ ഊർജം പകരുന്ന പദ്ധതിയാണ് മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക്.

2021-ൽ ആരോഗ്യവകുപ്പ് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ച് 45,000 ചതുരശ്ര അടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിനൊപ്പം മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് ഐസൊലേഷൻ വാർഡായും ഉപയോഗിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്‍റെ ക്രമീകരണം. മേജർ, മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഹൈ ഡിപെൻഡൻസി ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം തുടങ്ങി അടിയന്തര ഐസിയു ചികിത്സയ്ക്ക് വന്നാൽ ഇത് വലിയ ആശ്വാസമാകും. നിലവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ ബ്ലോക്ക് തുറക്കുന്നതോടെ ജില്ലയിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യാകും.

Tags : Medical College

Recent News

Corehub Up