മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വിവിധ പരിശോധനകൾ നടത്തുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സമീപം.
വടക്കാഞ്ചേരി: മാരാത്തുകുന്ന് ലെവൽ ക്രോസിംഗ് നമ്പർ ഏഴിന് പകരമായി നിർമിക്കുന്ന റെയിൽവേ മേൽപാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (ജിഎഡി) റെയിൽവേ അംഗീകരിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. മേൽപ്പാലത്തിന്റെ ജിഎഡി അംഗീകരിച്ച് ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജ് എൻജിനീയർ ഒപ്പുവച്ചതോടെ ദൈർഘ്യമേറിയ ഭൂമി ഏറ്റെടു ക്കൽ പ്രക്രിയയിലേക്കു കടക്കും.
ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി - കരുമത്ര റോഡിൽ മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് നിർവഹണ ഏജൻസിയായി കെ - റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി 2025 ഏപ്രിലിലാണ് സംസ്ഥാന സർക്കാർ ഉത്തരവായത്.
മാരാത്തുകുന്ന് റെയിൽവേ ഗേറ്റിൽനിന്ന് കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിലേക്കുള്ള ദൂരക്കുറവും ഗേറ്റിനടുത്തുള്ള കൊടുംവളവും പരിഗണിച്ചുകൊണ്ട് ഗ്രീൻഫീൽഡ് അലൈൻമെന്റിലാണ് ജിഎഡി തയാറാക്കിയിട്ടുള്ളത്. ഓട്ടുപാറ ജംഗ്ഷനിൽ നിന്നുമാണ് മേൽപാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുക. മാരാത്തുകുന്ന് റേഷൻകടയുടെ പരിസരത്ത് അവസാനി ക്കുന്ന രീതിയിലാണ് മേൽപ്പാലത്തിന്റെ ഘടന. വീടുകളെയും കെട്ടിടങ്ങളെ യും പരമാവധി ബാധിക്കാത്ത വിധത്തിൽ സാമൂഹ്യാഘാതം ഏറ്റവും ലഘൂ കരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.നിലവിലെ റെയിൽവേ ഗേറ്റിന്റെ സ്ഥാന ത്ത് കാൽനടയാത്രക്കാർക്കു സുരക്ഷിതമായി റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിന് ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിനും അംഗീകാരമായിട്ടുണ്ട്.
നിർദിഷ്ട വടക്കാഞ്ചേരി ബൈ പാസ് റോഡ് മാരാത്തുകുന്ന് റെയിൽവേ മേൽപാലത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന രീതിയിലാണ് ജിഎഡി തയാറാക്കിയത്. വടക്കാഞ്ചേരി നഗരത്തിന്റെ സമഗ്രമായ വികസനത്തിനു മേൽപാലങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
Tags : NattuVishesham DistrictNews