x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആർടിസി ഡിപ്പോ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും: ടി.ഒ. മോഹനൻ

വെബ് ഡെസ്ക്
Published: August 8, 2026 04:06 AM IST | Updated: August 8, 2026 04:06 AM IST

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ടി.ഒ. മോഹനൻ ഡിപ്പോ സന്ദർശിച്ചപ്പോൾ.

കണ്ണൂർ: ജില്ലാ ആസ്ഥാനമായ കണ്ണൂരിലെ കെഎസ് ആർടിസി ഡിപ്പോയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ. ഡിപ്പോയുടെ സൗകര്യങ്ങളും പരിമിതികളും മനസിലാക്കുന്നതിനായി ഡിപ്പോ സന്ദർശിച്ച് മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളെ നേരിൽ കണ്ട് എംഎൽഎ ജീവനക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ഡിപ്പോയ്ക്ക് നാലേക്കറിൽ അധികം വരുന്ന സ്ഥലമുണ്ടെങ്കിലും സമതുലിതമായ വികസന പ്രവർത്തനങ്ങൾ അല്ല നടത്തിവരുന്നതെന്ന് എംഎൽഎ പറഞ്ഞു.

പ്രിയദർശിനി സർവീസിന്‍റെ വരവോടുകൂടി ഡിപ്പോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പക്ഷേ യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. യാത്രക്കാർക്കായി നല്ല ഇരിപ്പിടങ്ങളോ ഫാൻ സൗകര്യങ്ങളോ വെളിച്ചമോ ലഭിക്കുന്നില്ല. രാത്രികാലങ്ങളിൽ ഡിപ്പോയുടെ പല ഭാഗങ്ങളും ഇരുട്ടിലാണ്. ഇത് യാത്രക്കാരെ മാത്രമല്ല ജോലി ചെയ്യുന്ന ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.

വർക്ക് ഷോപ്പിൽ ആവശ്യമായ വെളിച്ചമില്ലാത്തത് രാത്രി ഡ്യൂട്ടിയിലുള്ള വർക്ക്ഷോപ്പു ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ജീവനക്കാർക്ക് പ്രത്യേകിച്ച് സ്ത്രീ ജീവനക്കാർക്ക് ഉള്ള വിശ്രമ മുറികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഇവിടെ ഇതുവരെയായി ഒരു കാന്‍റീൻ പോലുമില്ലെന്നത് ഖേദകരമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

ഡിപ്പോ, വർക്ക് ഷോപ്പ് എന്നിവയുടെ പ്രവർത്തനങ്ങളിൽ ആധുനികവത്കരണം അനിവാര്യമാണ്. വർക്ക്ഷോപ്പുകളിൽ ഉപയോഗിക്കുന്ന പഴഞ്ചൻ ഉപകരണങ്ങൾ മാറ്റി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണം. ഇവ സംബന്ധിച്ച് വിശദമായ മാസ്റ്റർ പ്ലാൻ റിപ്പോർട്ട് തയാറാക്കുന്നതിന് ട്രാൻസ്പോർട്ട് ഓഫീസറെയും ഡിപ്പോ എൻജിനിയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട് ലഭിച്ചാലുടൻ ഗതാഗതമന്ത്രിയെയും കെഎസ്ആർടിസി എംഡിയെയും നേരിട്ടു കണ്ട് കൈമാറും. വകുപ്പു മന്ത്രിയോട് കണ്ണൂർ ഡിപ്പോ സന്ദർശിക്കാൻ ആവശ്യപ്പെടുമെന്നും ടി.ഒ. മോഹനൻ എംഎൽഎ പറഞ്ഞു. ഡിപ്പോ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ സുധീഷ് കടന്നപ്പള്ളി, കെ.പി. രമേശൻ, എൻ. പ്രസാദ്, തോമസ് തോട്ടത്തിൽ, ടി.കെ. അജിത്, കെ.കെ. ശശിധരൻ, ജോൺസൻ പി. തോമസ്, പി.പി. മോഹനൻ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ പി.ഇ. രഞ്ജിത്ത്, ഡിപ്പോ എൻജിനിയർ കെ.കെ. അനീഷ്, ജനറൽ കൺട്രോൾ ഇൻസ്‌പെക്ടർ എം.പി. സന്തോഷ്‌ , സൂപ്രണ്ട് എ. സജീന എന്നിവരും സന്ദർശനവേളയിൽ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.

Tags : Nattuvishesham DistrictNews DeepikaNews Depot Development:

Recent News

Corehub Up