അമ്പാഴക്കോട് ഷഹീദ് അസ്മിന്റെ വീട് മന്ത്രി എൻ. ഷംസുദ്ദീൻ സന്ദർശിക്കുന്നു.
മണ്ണാർക്കാട്: കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കണ്ടമംഗലം അമ്പാഴക്കോട് ഷഹീദ് അസ്മിന്റെ വീട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സന്ദർശിച്ചു. ഇക്കഴിഞ്ഞ 14ന് അരിയൂർ കനാൽ റോഡിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാൻ-റംല ദമ്പതികളുടെ മകൻ ഷഹീദ് അസ്മിൻ (19) മരിച്ചത്. തിരുവനന്തപുരത്തായിരുന്ന മന്ത്രി മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ അമ്പാഴക്കോടിലെ ഷഹീദിന്റെ വീട്ടിലേക്കെത്തിയത്.
ഷഹീദിന്റെ പിതാവ് ഉസ്മാൻ, സഹോദരൻ മുസ്തഫ, മാതൃസഹോദരൻ ഷെരീഫ്, പിതൃസഹോദരൻ അബ്ദു തുടങ്ങിയവരേയും മറ്റുബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശേരി ഹസൻ, നേതാക്കളായ ഗഫൂർ കോൽകളത്തിൽ, ഹംസ കിളയിൽ, എരുവത്ത് മുഹമ്മദ്, ടി. മൊയ്തുട്ടി ഹാജി, ഹുസൈൻ പുറ്റാനി, എ. സാലിഹ്, നാസർ പുറ്റാനി, എ.കെ. റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags : Local News Nattuvishesham Minister Shahid Azmin's house