x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോട്ടപ്പള്ളിയിൽ ആധുനിക സ്പിൽവേ

വെബ് ഡെസ്ക്
Published: July 24, 2026 11:26 PM IST | Updated: July 24, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

ആലപ്പുഴ: തോട്ടപ്പള്ളിയിലെ നിലവിലെ സ്പിൽവേയ്ക്കു പകരം ആധുനിക സ്പിൽവേ നിർമിക്കുന്നതിനും നിലവിലുള്ള സ്പിൽവേയുടെ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കാൻ ജലസേചന വകുപ്പിന് നിർദേശം.

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കവേ ജി. സുധാകരൻ എംഎൽഎയാണ് നിർദേശം നൽകിയത്.
അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കാൻ പ്രത്യേക യോഗം ചേരും. ആലപ്പുഴ മെഡിക്കൽ കോളജിന്‍റെ ചുറ്റുമതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ട എംഎൽഎ, ജനസൗഹൃദപരമായ രീതിയിലാകണം പദ്ധതി നടപ്പാക്കേണ്ടിയിരുന്നതെന്നും നിലവിലെ നിർമാണരീതിക്കെതിരേ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

നിർമാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കെഎസ്ഇബി ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാകവചങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, എഡിഎം സി. പ്രേംജി, അസി. ഡെവലപ്‌മെന്‍റ് ഓഫീസർ ആർ. രജിത്ത്, ഫിനാൻസ് ഓഫീസർ അജയാനന്ദ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up