x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലവർഷം: ജില്ലയിൽ 1112 ഹെക്ടറിൽ കൃഷിനാശം; 1.32 കോടി രൂപയുടെ നഷ‌്‌ടം

വെബ്ഡെസ്ക്
Published: August 4, 2026 11:57 PM IST | Updated: August 4, 2026 11:57 PM IST

താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വാഹനങ്ങൾ സുരക്ഷിതസ്ഥാനം തേടി ചമ്പക്കുളം ബസിലിക്കയ്ക്ക് സമീപമുള്ള പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്നു.

ആലപ്പുഴ: കാലവർഷത്തെ തുടർന്ന് ജില്ലയിൽ 3165 കർഷകരുടെ 1112 ഹെക്‌ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി. സിന്ധു അറിയിച്ചു. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ വിളകളെയാണ് പ്രധാനമായും കാലവർഷക്കെടുതി ബാധിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനയിൽ 132.7 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രാമങ്കരി, ചമ്പക്കുളം, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഗുരുതരമായ രീതിയിൽ ഉയരുകയാണ്. ചമ്പക്കുളം പഞ്ചായത്തിലെ 600 ചക്കം, കരുവാറ്റയിലെ ചാലുക്കൽ പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും കൃഷിനാശമുണ്ടായിട്ടില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

രാമങ്കരി ബ്ലോക്കിലെ അഞ്ച് കൃഷിഭവനുകളിലും ചെങ്ങന്നൂരിലെ പാണ്ടനാട് കൃഷിഭവനിലും വെള്ളം കയറിയതിനാൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. തൈപ്പറമ്പ് വടക്ക് പാടശേഖരത്തിലെ മോട്ടോർ ഷെഡ് പൂർണമായി തകർന്നു. പുളിങ്കുന്ന് തെക്കേ മണപ്പിള്ളിയിൽ മടവീഴ്ച സംഭവിച്ചത് പുനഃസ്ഥാപിച്ചതായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ അറിയിച്ചു. കൃഷിനാശം സംഭവിച്ച കർഷകർ വിവരം അടിയന്തരമായി കൃഷിഭവനിൽ റിപ്പോർട്ട് ചെയ്യുകയും കൃഷിവകുപ്പിന്‍റെ എയിംസ് പോർട്ടലിൽ വിളനാശം രജിസ്റ്റർ ചെയ്യുകയും വേണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ജില്ലയിൽ 53 ദുരിതാശ്വാസ ക്യാമ്പുകളിൽ 2635 പേർ

ആലപ്പുഴ: ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2635 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 53 ക്യാമ്പുകളിലായി 813 കുടുംബങ്ങളിലെ 1055 പുരുഷന്മാരും 1137 സ്ത്രീകളും 443 കുട്ടികളുമാണ് കഴിയുന്നത്. ചെങ്ങന്നൂർ താലൂക്കിൽ 26 ക്യാമ്പുകളിലായി 507 കുടുംബങ്ങളിൽ നിന്നുള്ള 1644 പേരാണ് കഴിയുന്നത്. ഇതിൽ 681 പുരുഷന്മാരും 711 സ്ത്രീകളും 252 കുട്ടികളുമുണ്ട്.

കാർത്തികപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 94 കുടുംബങ്ങളിൽ 303 പേരും കുട്ടനാട് താലൂക്കിലെ 16 ക്യാമ്പുകളിലായി 159 കുടുംബങ്ങളിൽനിന്നുള്ള 532 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൂടാതെ മാവേലിക്കര താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 24 കുടുംബങ്ങളിൽനിന്നുള്ള 82 പേരും അമ്പലപ്പുഴ താലൂക്കിലെ ഒരു ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 23 പേരും ചേർത്തല താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ 23 കുടുംബങ്ങളിലെ 51 പേരും കഴിയുന്നുണ്ട്.

ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

ആലപ്പുഴ: ജില്ലയിൽ അതിശക്തമായ മഴയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഹെൽപ്പ് ഡെസ്ക് നമ്പറിൽ വരുന്ന സന്ദേശങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നൽകി ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഹെൽപ്പ് ഡെസ്ക് നമ്പറുകൾ. 9567507083, 0477 2252496, 0477 2253836.

Tags : Nattuvishesham DistrictNews DeepikaNews Monsoon

Recent News

Corehub Up