തൃശൂർ: നെടുന്പാശേരി വിമാനത്താവളത്തിനു കെ. കരുണാകരന്റെ പേരിടണമെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. പ്രതിസന്ധികളെ അതിജീവിച്ച ലീഡറുടെ ഇച്ഛാശക്തിയുടെ പൂർണതയാണു വിമാനത്താവളം.
രാഷ്ട്രീയപരമായും സംഘടനാപരമായ ഭരണപരമായും ദേശീയതലത്തിലും പ്രതിസന്ധികൾ ഉണ്ടാകുന്പോൾ ലീഡറുടെ ശൈ ലിയാണ് ഇന്നും നാടിനു റഫറൻസ് ഗ്രന്ഥമെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെ. കരുണാകരന്റെ 108ാം ജന്മവാർഷികാചരണത്തോടനുബന്ധിച്ച് പൂങ്കുന്നം മുരളീമന്ദിരത്തിൽ നടന്ന പുഷ് പാർച്ചനയിലും ഡിസിസി ഓഫീസിൽ ചേർന്ന അനുസ്മരണയോഗത്തിലും പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, നേതാക്കളായ ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, രാജൻ പല്ലൻ എംഎൽഎ, ജോസഫ് ചാലിശേരി, കെ.ബി. ശശികുമാർ, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, സിജോ കടവിൽ, കെ.എച്ച്. ഉസ് മാൻ ഖാൻ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, വി സുരേഷ് കുമാർ, കെ. ഗിരീഷ് കുമാർ, പി. ശിവശങ്കരൻ, കെ.പി. രാധാകൃഷ്ണൻ, ആശിഷ് മൂത്തേടത്ത്, കെ. സുരേഷ്, സിനോജ് ചിറക്കെകാരൻ, ടോം ആന്റണി, ടി. നിർമല, സന്തോഷ് ഐത്താടൻ, പി.ഡി. റപ്പായി, പ്രഭാകരൻ വള്ളൂർ, കെ. ഗോപാലകൃഷ്ണൻ, ലാലി ജെ യിംസ്, വില്ലി ജിജോ, സാജൻ ജോർജ്, ശാരി കിഷോർകുമാർ എന്നിവർ പങ്കെടുത്തു.