x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളുകാരനായ ആസിഫ് ബുജേലിന് മലയാളത്തോടും മമത


Published: June 26, 2026 06:17 AM IST | Updated: June 26, 2026 06:17 AM IST

നെയ്യാറ്റിന്‍കര : നേപ്പാള്‍ സ്വദേശിയായ അഞ്ചു വയസുകാരന്‍ ആസിഫ് ബുജേലിനു ചിത്രം വരയ്ക്കാനാണ് കൂടുതല്‍ താത്പര്യം. മലയും പുഴയും സൂര്യനും മരവുമൊക്കെ വരയ്ക്കുകയും നിറം പിടിപ്പിക്കുകയും ചെയ്യും. മാതൃഭാഷയായ നേപ്പാളീയെപ്പോലെ മലയാളവും ആസിഫ് മനോഹരമായി സംസാരിക്കും.

എവറസ്റ്റിന്‍റെയും ഗൗതമബുദ്ധന്‍റെയും നാട്ടില്‍ നിന്നും നെയ്യാറ്റിന്‍കരയിലെത്തിയ ബഹേന്ദ്ര ബുജേലിന്‍റെയും ഭാര്യ ഗീതാ ബുജേലിന്‍റെയും മകനാണ് ആസിഫ് ബുജേല്‍. നെയ്യാറ്റിന്‍കര ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍റെ നിയന്ത്രണത്തിലുള്ള ഗവ. എല്‍പി സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ആ സിഫ്. സഹോദരി അസ്മ ബുജേല്‍ അങ്കണവാടി വിദ്യാര്‍ഥിനിയാണ്.

നെയ്യാറ്റിന്‍കരയ്ക്കു സമീപം പനയറത്തലക്കാവിലെ സ്വകാര്യ കാര്‍ഷിക ഫാമിലെ തൊഴിലാളികളാണ് ആസിഫിന്‍റെ മാതാപിതാക്കള്‍. ഫാമില്‍ തന്നെയാണ് അവര്‍ താമസിക്കുന്നതും. ക്ലാസില്‍ കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ മലയാളത്തിലാണ് ആസിഫ് ആശയവിനിമയം നടത്തുന്നതെങ്കിലും വീട്ടിലെ സംസാരഭാഷ നേപ്പാളിയാണ്. സ്കൂളില്‍ വരാനും പഠിക്കാനും കൂട്ടുകാരുമായി കളിക്കാനുമെല്ലാം ഇഷ്ടമാണെന്ന് ആസിഫ് പറഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up