x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്ലുസംഭരണത്തിന് പുതിയ സംവിധാനം കണ്ടെത്തണം: പാടശേഖര സമിതികള്‍

വെബ് ഡെസ്ക്
Published: July 24, 2026 11:24 PM IST | Updated: July 24, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

എടത്വ: കുട്ടനാട്ടിലെ നെല്ലുസംഭരണത്തിന് പുതിയ സംവിധാനം കണ്ടെത്തണമെന്ന് ആവശ്യവുമായി പാടശേഖര സമിതികള്‍. വിളവെടുത്ത നെല്ലുകള്‍ ആഴ്ചകളോളം പാടത്ത് കെട്ടിക്കിടന്ന് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കി നെല്ല് സംഭരണത്തിന് പുതിയ സംവിധാനം കണ്ടെത്തണമെന്ന് പാടശേഖരസമിതികള്‍ ആവശ്യപ്പെട്ടു.
സംഭരണശേഷിയില്ലാത്തതും കരിംപട്ടികയില്‍ ഉള്‍പ്പെടുത്തിയ മില്ലുകള്‍ക്കും നെല്ല് സംഭരണത്തിന് അനുമതി നല്‍കുന്നതാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന വിഷയം.

നിലവാരമുള്ള നെല്ലിനുപോലും വന്‍തോതില്‍ കിഴിവ് ആവശ്യപ്പെടുന്നത് ഇതിന്‍റെ ഭാഗമാണ്. അധിക കിഴിവ് ആവശ്യപ്പെട്ട് ആഴ്ചകളോളം നെല്ല് സംഭരിക്കാതിരുന്നാല്‍ വേനല്‍മഴയോ കാലാവസ്ഥാ വ്യതിയാനമോ സംഭവിച്ചേക്കുമെന്ന ഭയത്താല്‍ കര്‍ഷകര്‍ കിഴിവ് നല്‍കാന്‍ തയാറാകുമെന്ന തിരിച്ചറിവാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മില്ലുടമകളെ പ്രേരിപ്പിക്കുന്നത്.

നെല്ല് വിട്ടുകൊടുക്കാന്‍ തയാറാകാത്ത കര്‍ഷകരുടെ നെല്ല് നേരിയ കിഴിവിന് ചില മില്ലുടമകള്‍ എടുക്കാന്‍ തയാറാകുന്നത് എന്തിന്‍റെ പേരിലാണെന്നും കര്‍ഷകര്‍ ചോദിക്കുന്നു. പാഡിമാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ മില്ലുടമകളുടെ വലയില്‍ വീഴുന്നത് കൊണ്ടാണ് ഇത്തരം വന്‍തോതിലുള്ള ചൂഷണം സഹിക്കേണ്ടി വരുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
ഒരുസീസണില്‍ ഒരു മില്ലിന് എത്ര നെല്ല് സംഭരിക്കാന്‍ കഴിയുമെന്നും ആവശ്യമായ സംഭരണ ശാലകളുണ്ടോയെന്ന് ഉറപ്പിച്ചിട്ടു വേണം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മില്ലുകളെ തെരഞ്ഞെടുക്കാന്‍.

കടംവാങ്ങിയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പണം ലഭിക്കാത്താതു മൂലം അധിക നെല്ല് നല്‍കുന്നത് പോലെ പതിനായിര കണക്കിന് രൂപ അധിക പലിശയായും നല്‍കേണ്ടി വരുന്നു.

ഇത്തരം പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഭീമമായ തുക മുടക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സമയ ബന്ധിതമായി ഉത്പന്നത്തിന് വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം തയാറാകണമെന്നുമാണ് പാടശേഖരസമതികളുടെ ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews paddy procurement:

Recent News

Corehub Up