x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മയ്യനാട്, മുക്കം,താന്നി പ്രദേശങ്ങളില്‍ കടല്‍ക്കയറ്റം രൂക്ഷം

വെബ് ഡെസ്ക്
Published: August 2, 2026 11:54 PM IST | Updated: August 2, 2026 11:54 PM IST

കടപ്പുറത്ത് എത്തുന്നവരെ നിയന്ത്രിക്കുന്ന പഞ്ചായത്ത് അധികൃതര്‍.

കൊട്ടിയം : മയ്യനാട്, മുക്കം, താന്നി പ്രദേശങ്ങളില്‍ കടല്‍ കയറ്റം രൂക്ഷമായി തുടരുന്നു. കടല്‍ ക്കയറ്റം രൂക്ഷമായതോടെ ബീച്ചില്‍ എത്തുന്നവരെയും പുലിമുട്ടുകളില്‍ കയറി നില്‍ക്കുന്നവരെയും നിയന്ത്രിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ എത്തി.മുക്കം - താന്നി ബീച്ചില്‍ അടിഞ്ഞുകൂടി കിടന്ന മണ്ണ് കടലെടുത്ത് തുടങ്ങിയതോടെയാണ് അപകട സാധ്യത മുന്‍കൂട്ടി കണ്ട് ബീച്ചിലെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പഞ്ചായത്ത് അധികൃതര്‍ എത്തിയത്.

മയ്യനാടപഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് റാഫി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.എസ്. അബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബീച്ചില്‍ എത്തിയത്.ബീച്ചില്‍ ഉണ്ടായിരുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കടല്‍ കയറിക്കൊണ്ടിരിക്കുന്ന പുലിമുട്ടിനടുത്ത് എത്തിയവരെ പഞ്ചായത്ത് അധികൃതര്‍ എത്തി കരയിലേക്ക് കയറ്റി വിട്ടു.

പുലിമുട്ടിനു മുകളിലൂടെ തിരമാലകള്‍ കരയിലേക്ക് അടിച്ചു കൊണ്ടിരിക്കുകയാണ്. പുലിമുട്ടുകള്‍ക്കിടയില്‍ അടിഞ്ഞു കയറിക്കിടന്ന മണ്ണിന്‍റെ പകുതിയോളം കടലെടുത്തു കഴിഞ്ഞു. കടല്‍ പ്രക്ഷുബ്ധമായിട്ടും ബീച്ചിലെത്തുന്നവര്‍ കടലിലേക്കിറങ്ങുന്നത് അപകടങ്ങള്‍ക്കിടയാക്കും.

അതിനാലാണ് പഞ്ചായത്ത് അധികൃതര്‍ ഇന്നലെ വൈകുന്നേരം ബീച്ചില്‍ എത്തിയത്. അവധി ദിവസമായതിനാല്‍ നിരവധി പേര്‍ ബീച്ചില്‍ എത്തിയിരുന്നു.
ഇവര്‍ക്കെല്ലാം കര്‍ശന നിര്‍ദേശം നല്‍കിയ ശേഷമാണ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. കടല്‍ പ്രക്ഷുബ്ധ മായതോടെ ലൈഫ് ഗാര്‍ഡിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

 

 

Tags : NattuVishasham DistrictNews

Recent News

Corehub Up