x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈങ്ങോട്ടൂർ മരമടി മഹോത്സവം നാളെ

വെബ് ഡെസ്ക്
Published: September 12, 2026 02:44 AM IST | Updated: September 12, 2026 02:44 AM IST

നാളെ മരമടി മഹോത്സവം നടക്കുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ മുറി പാടശേഖരവും സ്റ്റേജും പരിസരങ്ങളും സംഘാടക സമിതിയംഗങ്ങൾ പരിശോധിക്കുന്നു.

പോത്താനിക്കാട് : പൈങ്ങോട്ടൂർ പഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ കടവൂർമുറി പാടശേഖരത്തിൽ നാളെ നടക്കുന്ന മരമടി മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്‍റ് ഷെജി ജേക്കബ് അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 ജോഡി കാളകൾ സീനിയർ-ജൂനിയർ വിഭാഗങ്ങളിലായി ഇവിടെ മാറ്റുരയ്ക്കും. ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

രാവിലെ 10 ന് മന്ത്രി അനൂപ് ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായിരിക്കും. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എംപി, മുൻ എംഎൽഎ മാരായ ജോസഫ് വാഴയ്ക്കൻ, എൽദോ ഏബ്രഹാം, കോതമംഗലം ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ് ജെസി സാജു, ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, കൃഷി അസി. ഡയറക്ടർ പ്രിയമോൾ തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
പരിപാടിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്‍റ് ഷെജി ജേക്കബ് -ചെയർമാൻ, കൃഷി ഓഫീസർ കെ.എസ്. സണ്ണി -കൺവീനർ, ജോസ് വർഗീസ് -കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

90 ശതമാനത്തിലധികം കർഷകരുള്ള പൈങ്ങോട്ടൂർ പഞ്ചായത്തിൽ 40 വർഷം മുമ്പ്, തുടർച്ചയായി മൂന്നു വർഷം മരമടി മഹോത്സവം നടത്തിയിരുന്നു. വിവിധ കാരണങ്ങളാൽ പിന്നീട് മുടങ്ങിക്കിടന്ന കാളയോട്ട മത്സരം ഈ വർഷമാണ് പുനരാരംഭിച്ചത്. മത്സരം കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

Tags : NattuVishesham DistricteNews

Recent News

Corehub Up