x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം'

വെബ് ഡെസ്ക്
Published: August 24, 2026 02:35 AM IST | Updated: August 24, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: കന്യാകുമാരി തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസ സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ തീരമേഖലയിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.

ജില്ലയിൽ ഉൾപ്പെടുന്ന ചെല്ലാനം മുതൽ മുനമ്പം മറുവക്കാട് വരെയുള്ള പ്രദേശത്ത് 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം കൈമാറിയത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം പ്രദേശവാസികൾ മാറി താമസിക്കാൻ തയാറാകണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഇന്നേദിവസം രാത്രി 11.30 വരെ ഒഴിവാക്കണം.
തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up