പെൺവാണിഭ കേന്ദ്രം റെയ്ഡ് ചെയ്തതിനെ തുടർന്ന് അറസ്റ്റിലായവർ.
കഴക്കൂട്ടം: വിദേശ വനിതകളെ അനധികൃതമായി നാട്ടിലെത്തിച്ച് വാടക അപ്പാർട്ട്മെന്റിൽ താമസിപ്പിച്ച് പെൺവാണിഭം നടത്തിവന്ന കേന്ദ്രം തുമ്പ പോലീസ് റെയ്ഡ് ചെയ്തു. സംഭവത്തിൽ രണ്ടു യുവാക്കൾക്കെതിരേ തുമ്പ പോലിസ് കേസെടുത്തു.
കണിയാപുരം പറമ്പിൽപ്പാലം ആസിഫ് മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ്തോന്നക്കൻ അഞ്ജുഭവനിൽ ആദിഷ് കൃഷ് ണൻ (28) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. തായ്ലാഡിൽനിന്ന് മനുഷ്യകടത്തിലൂടെ നാട്ടിലെത്തിച്ചു കുളത്തൂർ കുഴിവിള വാർഡിൽ അലത്തറ കട്ടേല ഞാറ്റടിത്തലയ്ക്കൽ കുമാർ ഗാർഡൻസിലെ വീട്ടിൽ താമസിപ്പിച്ചാണ് പെൺവാണിഭം നടത്തിവന്നത്.
സംഭവത്തിൽ തായ്ലാൻഡ് സ്വദേശിനികളായ സിറിലക്ക് (42), സുകന്യ കൂൻസ് (29) എന്നിവർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. വേണ്ടത്ര യാത്രാവിവരങ്ങളില്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ചതിനാണ് ഇവർക്കെതിരേ കേസെടുത്തത്.
ദേശീയ സുരക്ഷാ ഏജൻസി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ സ്റ്റേഷൻ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തുന്നത്.
മനുഷ്യക്കടത്തിനും അനുവാദമില്ലാതെ യുവതികളെ അനാശ്യാസത്തിനു പ്രേരിപ്പിച്ചതിനുമാണ് ആസിഫിനും ആദിഷ്കൃഷ്ണമെതിരേ കുറ്റം ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Thiruvananthapuram