x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റകൃത്യങ്ങളും ലഹരിക്കടത്തും തടയാന്‍ പോലീസിന്‍റെ "തേള്‍ക്കണ്ണ്'

വെബ് ഡെസ്ക്
Published: August 3, 2026 03:36 AM IST | Updated: August 3, 2026 03:36 AM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: രാത്രികാല കുറ്റകൃത്യങ്ങള്‍, അനധികൃത ലഹരി കടത്ത്, വാഹനം തടഞ്ഞുനിര്‍ത്തിയുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനായി ജില്ലാ പോലീസിന്‍റെ നേതൃത്വത്തില്‍ പുതിയ നിരീക്ഷണ പദ്ധതി. നിര്‍ത്തിയിട്ട വാഹനങ്ങളെയും സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന വ്യക്തികളെയും തത്സമയം തിരിച്ചറിയാന്‍ സഹായിക്കുന്ന ആധുനിക അപ്ലിക്കേഷന്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ് പരിശോധനയ്ക്ക് പ്രയോജനപ്പെടുത്തുന്നത്.

തൊഴില്‍രഹിതരായ കുറ്റവാളികളുടെ ഡാറ്റാബേസ്, രജിസ്ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളുടെ വിവരങ്ങള്‍, പഴയ കേസ് പ്രതികളുടെ ഫോട്ടോകള്‍ എന്നിവയടങ്ങിയ പോലീസിന്‍റെ ഡിജിറ്റല്‍ സര്‍വറിലേക്ക് റോഡിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ബന്ധപ്പെടാം. വാഹനം തടഞ്ഞു നിര്‍ത്തി നമ്പര്‍ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം വാഹനം മോഷണ വസ്തുവാണോ എന്ന് അറിയാന്‍ ഇതു സഹായിക്കും.

ജില്ലയിലെ പ്രധാന അതിര്‍ത്തി റോഡുകളിലും തന്ത്രപ്രധാന കവലകളിലും പ്രത്യേക മൊബൈല്‍ സ്‌ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് പരിശോധന ശക്തമാക്കുക. മുന്‍കാല കുറ്റവാളികള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനും ലഹരിവില്‍പ്പന നടത്തുന്ന ഏജന്‍റുമാരെ പെട്ടെന്ന് തിരിച്ചറിയാനും ഇത് വഴിയൊരുക്കും.

സാധാരണക്കാരായ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, സംശയാസ്പദമായ സാഹചര്യങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും പരിശോധനയെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം നമ്പറും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Tags : NattuVishasham DistrictNews

Recent News

Corehub Up