x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗൾട്രി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി കെ.എം. ഷാജി

വെബ് ഡെസ്ക്
Published: July 24, 2026 12:02 AM IST | Updated: July 24, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

ആലപ്പുഴ: കേരളത്തിലെ പൗൾട്രി മേഖല അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി. ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫെഡറേഷൻ സമർപ്പിച്ച നിവേദനത്തിൽ കോഴി ഫാമുകൾക്ക് ബാധകമാക്കിയിരിക്കുന്ന കൊമേഴ്സ്യൽ ബിൽഡിംഗ് നികുതി, വൺ ടൈം ടാക്സ്, സെസ് എന്നിവ ഒഴിവാക്കണമെന്നും, ലൈസൻസിംഗ് നടപടിക്രമങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കാർഷിക അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പുകളുടെ പരിധിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും ചെറുകിട-ഇടത്തരം കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ഫെഡറേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ രവീന്ദ്രനും നേതൃത്വം നൽകിയ പ്രതിനിധി സംഘത്തിൽ നിന്ന് നിവേദനം സ്വീകരിച്ച മന്ത്രി, ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച് മേഖലയുടെ പുരോഗതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

Tags : Local News Nattuvishesham poultry sector Minister K.M. Shaji

Recent News

Corehub Up